Wednesday, December 17, 2008

അഗോള ഭീകരത: ആര്, ആര്‍ക്ക് വേണ്ടി? ചില വസ്തുതകളും നിഗമനങ്ങളും

രണ്ട് ദിവസം മുന്‍പ് publish ചെയ്ത ഒരു post, ചില സുഹൃത്തുക്കളുടെ അഭിപ്രായ പ്രകാരം, restructure ചെയ്ത് republish ചെയ്യുന്നു.
വായനക്കാരുടെ സൌകര്യാര്‍ത്ഥം, കഴിഞ്ഞ പോസ്റ്റില്‍ നിന്നും വ്യത്യസ്തമായി, ഇവിടെ നിഗമനങ്ങള്‍ ആദ്യമേ അവതരിപ്പുച്ചിരിക്കുന്നു. ഈ നിഗമനങ്ങളിലേക്കെത്തിച്ചേരുവാന്‍ സഹായിച്ച വസ്തുതകള്‍ അതിനു താഴെ കൊടുത്തിരിക്കുന്നു.:

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന സ്ഫോടനാത്മകമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, സമീപ കാലത്ത് മാധ്യമങ്ങളിലൂടെ വെളിവാക്കപ്പെട്ട ചില വസ്തുതകളും, അവയിലൂടെ എത്തിച്ചേരാവുന്ന ചില അനുമാനങ്ങളും അഭിപ്രായങ്ങളുമാണ് ഈ ലേഖനത്തില്‍.

നിഗമനങ്ങള്‍
  • തങ്ങളുടെ ഉല്‍പന്നങ്ങല്‍ക്ക് കൃത്രിമമായി കമ്പോളങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ആയുധ വ്യാപാരികളുടെയും കോര്‍പ്പറേറ്റ് ക്രിമിനലുകളുടേയും തന്ത്രത്തിന്റെ ഭാഗമാണ് ആഗോള ഭീകരത.
  • ഇതിനായി ലോകത്തിന്റെ പലഭാഗങ്ങളിലും അസ്ഥിരത സൃഷ്ടിക്കുക എന്നതാണ് ഇവരുടെ രീതി.
  • ഇവരുടെ പുറം ജോലി കരാറുകാരാണ് അല്‍ ഖ്വൈദ എന്നും ലഷ്കര്‍ എ ത്വൈബ എന്നും ഹുജി എന്നുമൊക്കെ അറിയപ്പെടുന്ന കൂട്ടര്‍.
  • ഏറ്റവും എളുപ്പത്തില്‍ ചൂഷണം ചെയ്യാവുന്ന ഒന്നാണ് മത വികാരം എന്നത് കൊണ്ടാണ് ഭീകരതക്ക് മതാത്മകതയുടെ മുഖാവരണം നല്‍കിയിരിക്കുന്നത്.
  • ഇവരുടെ ഇരകള്‍ മാത്രമാണ് ഇറാഖും ഇന്ത്യയും പാക്കിസ്ഥാനും ഇന്തോനേഷ്യയും അഫ്ഘാനിസ്ഥാനുമെല്ലാം.
  • പാക്കിസ്ഥാന്‍ ഒരു പുതിയ ഇറാഖ് ആയി മാറിയാല്‍ അല്‍ഭുതപ്പെടാനില്ല.
  • ഇന്ത്യയും ഒരു preemptive strike ലേക്ക് വലിച്ചിഴക്കപ്പെട്ടാല്‍ അല്‍ഭുതപ്പെടാനില്ല.
മേല്‍പ്പറഞ്ഞ നിഗമനങ്ങളിലേക്കെത്തുവാന്‍ സഹായിച്ച വസ്തുതകള്‍ താഴെ കൊടുക്കുന്നു.

വസ്തുതകള്‍
  • ലോകത്തിലെ ആയുധ വ്യാപാരത്തിന്റെ ഏറ്റവും പ്രധാന ഉറവിടം അമേരിക്കയാണ്.
  • അമേരിക്കയുടെ ആയുധ വില്‍പനയില്‍ ഈ വര്‍ഷം ഇതുവരെ 50 ശതമാനത്തിനടുത്ത് വര്‍ധനയുണ്ടയി. ഈ ലിങ്ക് നോക്കുക http://www.newamerica.net/publications/policy/u_s_weapons_war_2008_0
  • ഈ ആയുധങ്ങളില്‍ ഏറിയ പങ്കും വില്‍ക്കപ്പെടുന്നത് പാകിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , കൊംഗോ , കിഴക്കന്‍ തിമോര്‍ തുടങ്ങിയ പട്ടിണിപ്പാവങ്ങളായ രാജ്യങ്ങള്‍ക്കാണ്.
  • ഇന്ത്യ ആയുധ വ്യാപാരത്തിന്റെ most potential client ആണ്, കാരണം ആയുധങ്ങളുടെ ക്രയശേഷിയില്‍ ഇന്ത്യ പാക്കിസ്ഥാനെക്കാളും മറ്റും ഏറെ മുന്നിലാണ്.
  • 2006-2007 ലെ അമേരിക്കയുടെ ആയുധ വ്യാപാരത്തിന്റെ രാജ്യം തിരിച്ചുള്ള കണക്ക് ഇതാണ്. (ശ്രദ്ധിക്കുക, ഒന്നാം സ്ഥനത്ത് നില്‍ക്കുന്നത് പാക്കിസ്ഥാനാണ്, മൂന്നാം സ്ഥാനത്ത് ഇസ്രയേലും. ലെബനോണിനും ഇസ്രയേലിനും ഒരേ സമയം ആയുധം വില്‍ക്കുന്നു!)
Country by Rank Amount of Weapons Received
Combined Total for FY 2006 and FY 2007 (dollars in millions)
1. Pakistan $3,662.4
2. Saudi Arabia $2,511.3
3. Israel $2,070.1
4. Iraq $1,416.7
5. Korea $1,246.8
6. United Arab Emirates (UAE) $983.5
7. Kuwait $878.7
8. Egypt $845.0
9. Colombia $575.1
10. Singapore $492.7
11. Jordan $473.6
12. Bahrain $307.5
13. Thailand $164.0
14. Philippines $156.1
15. Brazil $95.4
16. India $92.3
17. Malaysia $68.7
18. Oman $57.1
19. Chile $53.8
20. Morocco $52.3
21. Argentina $44.0
22. Lebanon $41.9
23. Indonesia $37.3
24. Yemen $18.1
25. Tunisia $16.6

(കടപ്പാട് - http://www.newamerica.net/publications/policy/u_s_weapons_war_2008_0 )
  • ഈ രാജ്യങ്ങള്‍ പലതിലും നിതാന്തമായ അസ്ഥിരതയോ യുദ്ധമോ നിലനില്‍ക്കുന്നു, അല്ലെങ്കില്‍ നിലനിര്‍ത്തുന്നു.
  • War on Terror എന്ന പേരില്‍ ലോകത്ത് പല കോണുകളിലും സേനയെ വിന്യസിക്കുക വഴി അമേരിക്ക നേടിയെടുത്ത തന്ത്രപരമായ നേട്ടം ഇന്ന് ലോകത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു.
  • ഇറാഖിലേക്ക് യുദ്ധം കയറ്റുമതി ചെയ്യാന്‍ അവിടെ WMD ശേഖരം ഉണ്ടെന്നു പ്രചരിപ്പിച്ചത് ശുദ്ധ നുണയായിരുന്നു എന്ന് ഭരണകൂടത്തിന് പിന്നീട് സമ്മതിക്കേണ്ടി വന്നു.
  • ബിന്‍ ലാദനെ പിടിക്കാന്‍ എന്ന പേരില്‍ അഫ്ഘാനിസ്ഥാനില്‍ കയറിക്കൂടിയിട്ട് വര്‍ഷങ്ങളായെങ്കിലും ആ ദൌത്യവും സമ്പൂര്‍ണ പരാജയമായിരുന്നു.
  • ജനങ്ങളൊട് കളവ് പറഞ്ഞ് ഒപ്പിച്ചെടുത്ത ഈ യുദ്ധങ്ങളില്‍നിന്നെല്ലം മടിശ്ശീല വീര്‍പ്പിച്ചത് ആയുധ വ്യാപാരികളും കോര്‍പ്പറേറ്റ് ഭീമന്‍മാരും ആയിരുന്നു. ഈ ലിങ്ക് കാണുക http://www.independent.co.uk/news/world/middle-east/blood-and-oil-how-the-west-will-profit-from-iraqs-most-precious-commodity-431119.html
  • ഇറാഖ് യുദ്ധം തുടങ്ങിയ ശേഷം, അവിടെ നിന്നുള്ള പുനര്‍നിര്‍മാണ കരാറുകള്‍ വഴി ഡിക് ചെനി ചെയര്‍മാനായിരുന്ന ഹാലിബര്‍ട്ടന്‍ കമ്പനി നേടിയത് ബില്ല്യണ്‍ കണക്കിന് ഡൊളറുകളുടെ ലാഭമാണ്.
  • ലോകത്ത് എവിടെയെല്ലാം യുദ്ധവും അസ്ഥിരതയും ഉണ്ടോ, അവിടെ നിന്നൊക്കെ ഒരു lead അമേരിക്കയിലേക്ക് നീളുന്നതായി കാണാന്‍ കഴിയും.
  • ഇറഖില്‍ നേടേണ്ടത് നേടിക്കഴിഞ്ഞു, ഇനി അവിടെനിന്ന് പിന്‍മാറാനുള്ള സമയപ്പട്ടിക തയ്യറാക്കുകയാണ് അമേരിക്ക. അതിനാല്‍ ഭീകര വിരുദ്ധ യുദ്ധത്തിനു ഒരു പുതിയ യുദ്ധമുഖം തുറക്കേണ്ടത്, സാമ്പത്തിക താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, അനിവാര്യമാണ്.
  • വ്യാപകമായി Fear psychosis ഇളക്കി വിട്ടാണ് തീവ്രവാദ വിരുദ്ധ യുദ്ധം അമേരിക്കന്‍ ജനതക്കിടയില്‍ വിറ്റഴിച്ചത്. തങ്ങളെ ആരോ ആക്രമിക്കന്‍ വരുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ബുഷിനും കൂട്ടര്‍ക്കും കഴിഞ്ഞു.
  • സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങിലൂടെ ഇന്ത്യയിലും ഇതേ അവസ്ഥ ജനിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  • തീവ്രവാദത്തിനെതിരായി ഒരു അമേരിക്കന്‍ -ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ടെന്ന ആശയം 9/11 നു ശേഷം അമേരിക്ക വളരെ ശക്തമായി ഉന്നയിക്കുകയുണ്ടായി. എന്നാല്‍ അന്ന്, രാഷ്ട്രീയ കാരണങ്ങളാല്‍, ഇന്ത്യക്ക് ഈ സഖ്യത്തില്‍ ചേരുകയെന്നത് വിഷമകരമായിരുന്നു.
  • മുംബൈയില്‍ ജൂതന്‍മാരെ പ്രത്യേകം ലക്ഷ്യമിടുക വഴി ഇസ്രായേലിനെ ചിത്രത്തിലേക്കെത്തിക്കാന്‍ ആക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് സാധിച്ചു. ആക്രമണം നടക്കുന്ന ദിവസങ്ങളില്‍ Times Now, CNN-IBN ചാനലുകള്‍ ഇത്തരം സൂചനകള്‍ യഥേഷ്ടം വിതറിയിരുന്നു.
  • മുംബൈ ആക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാഞ്ഞെത്തിയ കോണ്ടി റൈസ് പറഞ്ഞത് ഭീകരതയെ നേരിടാന്‍ ഇന്ത്യക്ക് "സാങ്കേതിക സഹായം" നല്‍കും എന്നാണ്. പാക്കിസ്ഥാനെതിരെ പ്രകടനപരമായ, അശേഷം ആത്മാര്‍ഥത തോന്നിക്കാത്ത ഒരു നിലപാടെടുക്കാനും അവര്‍ മറന്നില്ല ( "സാങ്കേതിക സഹായം" ഒഴികെ).
  • ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ അസാധാരണ (വളരെ അസാധാരണം) സന്ദര്‍ശന വേളയിലും സമാനമായ പല്ലവി തന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്.
  • പാക്കിസ്ഥാനെ ഭീകരതയുടെ പുതിയ പ്രഭവ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ ഇറാഖിനെതിരേയും ഉപയോഗിച്ചത് ഇതേ പ്രചരണമാണ്.
  • Preemptive strike എന്ന ഭീഷണി വീണ്ടും ഉയര്‍ത്തപ്പെട്ടു.
  • ഇസ്ലാമിക ഭീകരര്‍ എന്ന് ഇപ്പോള്‍ കൊണ്ടാടപ്പെടുന്ന അല്‍ ഖ്വൈദ, താലിബാന്‍ തുടങ്ങിയവയെ ഒരിക്കല്‍ അമേരിക്ക ആളും അര്‍ത്ഥവും നല്‍കി സഹായിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
  • മത വികാരം ഇളക്കി വിട്ട് ഒരു ജനതയെ അന്ധരാക്കാനും, അവരുടെ ചിന്താ ശക്തി തല്ലിക്കെടുത്താനും, അതുവഴി വരുതിയില്‍ നിര്‍ത്താനും വളരെ എളുപ്പമാണ്. ഇതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍ കണ്ടെത്താം.
അഭിപ്രായങ്ങള്‍
  • രണ്ടിടത്തും ചെന്നു ഏഷണി കൂട്ടി തമ്മിലടിപ്പിക്കുന്ന തരംതാണ നയതന്ത്രമാണ് റൈസുമാരും ബ്രൌണ്‍മാരും പയറ്റുന്നത്.
  • ഇന്ത്യയെ അമേരിക്കയുടെ തൊഴുത്തില്‍ കെട്ടാനുള്ള നാടകത്തിലെ രംഗങ്ങള്‍ മാത്രമാണ് ഇപ്പോഴത്തെ ഭീകരാക്രമണങ്ങള്‍.
  • ഹിന്ദു മതത്തിലെ ചില വിവര ദോഷികളും ഇത്തരക്കാരുടെ കെണിയില്‍ പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് മാലേഗാവ് തുടങ്ങിയവ.
  • ഏതാനും ചില കച്ചവടക്കാരുടെ താല്‍പര്യങ്ങല്‍ക്ക് വേണ്ടി സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന ഭരണകൂടങ്ങളാണ് ഈ കളിയിലെ ഏറ്റവും വലിയ വില്ലന്‍മാര്‍.ഇവരെ സമൂഹം തിരിച്ചറിയാത്തേടത്തോളം കാലം ഭീകരതയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

    മേല്‍പ്പറഞ്ഞ നിഗമനങ്ങളോടും അഭിപ്രായങ്ങളോടും താങ്കള്‍ യോജിക്കുന്നുണ്ടോ/വിയോജിക്കുന്നുണ്ടോ? താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക. ഇതൊരു തുറന്ന ചര്‍ച്ചയാണ്.

Saturday, December 13, 2008

അഗോള ഭീകരത - ആര്, ആര്‍ക്ക് വേണ്ടി? ചില വസ്തുതകളും നിഗമനങ്ങളും

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന സ്ഫോടനാത്മകമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, സമീപ കാലത്ത് മാധ്യമങ്ങളിലൂടെ വെളിവാക്കപ്പെട്ട ചില വസ്തുതകളും, അവയിലൂടെ എത്തിച്ചേരാവുന്ന ചില അനുമാനങ്ങളും അഭിപ്രായങ്ങളുമാണ് ഈ ലേഖനത്തില്‍.

വസ്തുതകള്‍
  • ലോകത്തിലെ ആയുധ വ്യാപാരത്തിന്റെ ഏറ്റവും പ്രധാന ഉറവിടം അമേരിക്കയാണ്.
  • അമേരിക്കയുടെ ആയുധ വില്‍പനയില്‍ ഈ വര്‍ഷം ഇതുവരെ 50 ശതമാനത്തിനടുത്ത് വര്‍ധനയുണ്ടയി. ഈ ലിങ്ക് നോക്കുക http://www.newamerica.net/publications/policy/u_s_weapons_war_2008_0
  • ഈ ആയുധങ്ങളില്‍ ഏറിയ പങ്കും വില്‍ക്കപ്പെടുന്നത് പാകിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , കൊംഗോ , കിഴക്കന്‍ തിമോര്‍ തുടങ്ങിയ പട്ടിണിപ്പാവങ്ങളായ രാജ്യങ്ങള്‍ക്കാണ്.
  • ഇന്ത്യ ആയുധ വ്യാപാരത്തിന്റെ most potential client ആണ്, കാരണം ആയുധങ്ങളുടെ ക്രയശേഷിയില്‍ ഇന്ത്യ പാക്കിസ്ഥാനെക്കാളും മറ്റും ഏറെ മുന്നിലാണ്.
  • 2006-2007 ലെ അമേരിക്കയുടെ ആയുധ വ്യാപാരത്തിന്റെ രാജ്യം തിരിച്ചുള്ള കണക്ക് ഇതാണ്. (ശ്രദ്ധിക്കുക, ഒന്നാം സ്ഥനത്ത് നില്‍ക്കുന്നത് പാക്കിസ്ഥാനാണ്, മൂന്നാം സ്ഥാനത്ത് ഇസ്രയേലും. ലെബനോണിനും ഇസ്രയേലിനും ഒരേ സമയം ആയുധം വില്‍ക്കുന്നു!)
Country by Rank Amount of Weapons Received
Combined Total for FY 2006 and FY 2007 (dollars in millions)
1. Pakistan $3,662.4
2. Saudi Arabia $2,511.3
3. Israel $2,070.1
4. Iraq $1,416.7
5. Korea $1,246.8
6. United Arab Emirates (UAE) $983.5
7. Kuwait $878.7
8. Egypt $845.0
9. Colombia $575.1
10. Singapore $492.7
11. Jordan $473.6
12. Bahrain $307.5
13. Thailand $164.0
14. Philippines $156.1
15. Brazil $95.4
16. India $92.3
17. Malaysia $68.7
18. Oman $57.1
19. Chile $53.8
20. Morocco $52.3
21. Argentina $44.0
22. Lebanon $41.9
23. Indonesia $37.3
24. Yemen $18.1
25. Tunisia $16.6

(കടപ്പാട് - http://www.newamerica.net/publications/policy/u_s_weapons_war_2008_0 )
  • ഈ രാജ്യങ്ങള്‍ പലതിലും നിതാന്തമായ അസ്ഥിരതയോ യുദ്ധമോ നിലനില്‍ക്കുന്നു, അല്ലെങ്കില്‍ നിലനിര്‍ത്തുന്നു.
  • War on Terror എന്ന പേരില്‍ ലോകത്ത് പല കോണുകളിലും സേനയെ വിന്യസിക്കുക വഴി അമേരിക്ക നേടിയെടുത്ത തന്ത്രപരമായ നേട്ടം ഇന്ന് ലോകത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു.
  • ഇറാഖിലേക്ക് യുദ്ധം കയറ്റുമതി ചെയ്യാന്‍ അവിടെ WMD ശേഖരം ഉണ്ടെന്നു പ്രചരിപ്പിച്ചത് ശുദ്ധ നുണയായിരുന്നു എന്ന് ഭരണകൂടത്തിന് പിന്നീട് സമ്മതിക്കേണ്ടി വന്നു.
  • ബിന്‍ ലാദനെ പിടിക്കാന്‍ എന്ന പേരില്‍ അഫ്ഘാനിസ്ഥാനില്‍ കയറിക്കൂടിയിട്ട് വര്‍ഷങ്ങളായെങ്കിലും ആ ദൌത്യവും സമ്പൂര്‍ണ പരാജയമായിരുന്നു.
  • ജനങ്ങളൊട് കളവ് പറഞ്ഞ് ഒപ്പിച്ചെടുത്ത ഈ യുദ്ധങ്ങളില്‍നിന്നെല്ലം മടിശ്ശീല വീര്‍പ്പിച്ചത് ആയുധ വ്യാപാരികളും കോര്‍പ്പറേറ്റ് ഭീമന്‍മാരും ആയിരുന്നു. ഈ ലിങ്ക് കാണുക http://www.independent.co.uk/news/world/middle-east/blood-and-oil-how-the-west-will-profit-from-iraqs-most-precious-commodity-431119.html
  • ഇറാഖ് യുദ്ധം തുടങ്ങിയ ശേഷം, അവിടെ നിന്നുള്ള പുനര്‍നിര്‍മാണ കരാറുകള്‍ വഴി ഡിക് ചെനി ചെയര്‍മാനായിരുന്ന ഹാലിബര്‍ട്ടന്‍ കമ്പനി നേടിയത് ബില്ല്യണ്‍ കണക്കിന് ഡൊളറുകളുടെ ലാഭമാണ്.
  • ലോകത്ത് എവിടെയെല്ലാം യുദ്ധവും അസ്ഥിരതയും ഉണ്ടോ, അവിടെ നിന്നൊക്കെ ഒരു lead അമേരിക്കയിലേക്ക് നീളുന്നതായി കാണാന്‍ കഴിയും.
  • ഇറഖില്‍ നേടേണ്ടത് നേടിക്കഴിഞ്ഞു, ഇനി അവിടെനിന്ന് പിന്‍മാറാനുള്ള സമയപ്പട്ടിക തയ്യറാക്കുകയാണ് അമേരിക്ക. അതിനാല്‍ ഭീകര വിരുദ്ധ യുദ്ധത്തിനു ഒരു പുതിയ യുദ്ധമുഖം തുറക്കേണ്ടത്, സാമ്പത്തിക താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, അനിവാര്യമാണ്.
  • വ്യാപകമായി Fear psychosis ഇളക്കി വിട്ടാണ് തീവ്രവാദ വിരുദ്ധ യുദ്ധം അമേരിക്കന്‍ ജനതക്കിടയില്‍ വിറ്റഴിച്ചത്. തങ്ങളെ ആരോ ആക്രമിക്കന്‍ വരുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ബുഷിനും കൂട്ടര്‍ക്കും കഴിഞ്ഞു.
  • സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങിലൂടെ ഇന്ത്യയിലും ഇതേ അവസ്ഥ ജനിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  • തീവ്രവാദത്തിനെതിരായി ഒരു അമേരിക്കന്‍ -ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ടെന്ന ആശയം 9/11 നു ശേഷം അമേരിക്ക വളരെ ശക്തമായി ഉന്നയിക്കുകയുണ്ടായി. എന്നാല്‍ അന്ന്, രാഷ്ട്രീയ കാരണങ്ങളാല്‍, ഇന്ത്യക്ക് ഈ സഖ്യത്തില്‍ ചേരുകയെന്നത് വിഷമകരമായിരുന്നു.
  • മുംബൈയില്‍ ജൂതന്‍മാരെ പ്രത്യേകം ലക്ഷ്യമിടുക വഴി ഇസ്രായേലിനെ ചിത്രത്തിലേക്കെത്തിക്കാന്‍ ആക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് സാധിച്ചു. ആക്രമണം നടക്കുന്ന ദിവസങ്ങളില്‍ Times Now, CNN-IBN ചാനലുകള്‍ ഇത്തരം സൂചനകള്‍ യഥേഷ്ടം വിതറിയിരുന്നു.
  • മുംബൈ ആക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാഞ്ഞെത്തിയ കോണ്ടി റൈസ് പറഞ്ഞത് ഭീകരതയെ നേരിടാന്‍ ഇന്ത്യക്ക് "സാങ്കേതിക സഹായം" നല്‍കും എന്നാണ്. പാക്കിസ്ഥാനെതിരെ പ്രകടനപരമായ, അശേഷം ആത്മാര്‍ഥത തോന്നിക്കാത്ത ഒരു നിലപാടെടുക്കാനും അവര്‍ മറന്നില്ല ( "സാങ്കേതിക സഹായം" ഒഴികെ).
  • ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ അസാധാരണ (വളരെ അസാധാരണം) സന്ദര്‍ശന വേളയിലും സമാനമായ പല്ലവി തന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്.
  • പാക്കിസ്ഥാനെ ഭീകരതയുടെ പുതിയ പ്രഭവ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ ഇറാഖിനെതിരേയും ഉപയോഗിച്ചത് ഇതേ പ്രചരണമാണ്.
  • Preemptive strike എന്ന ഭീഷണി വീണ്ടും ഉയര്‍ത്തപ്പെട്ടു.
  • ഇസ്ലാമിക ഭീകരര്‍ എന്ന് ഇപ്പോള്‍ കൊണ്ടാടപ്പെടുന്ന അല്‍ ഖ്വൈദ, താലിബാന്‍ തുടങ്ങിയവയെ ഒരിക്കല്‍ അമേരിക്ക ആളും അര്‍ത്ഥവും നല്‍കി സഹായിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
  • മത വികാരം ഇളക്കി വിട്ട് ഒരു ജനതയെ അന്ധരാക്കാനും, അവരുടെ ചിന്താ ശക്തി തല്ലിക്കെടുത്താനും, അതുവഴി വരുതിയില്‍ നിര്‍ത്താനും വളരെ എളുപ്പമാണ്. ഇതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍ കണ്ടെത്താം.
നിഗമനങ്ങള്‍
മേല്‍ പറഞ്ഞ വസ്തുതകളില്‍ നിന്നും എത്തിച്ചേരാവുന്ന ചില നിഗമനങ്ങള്‍ ഇവയാണ്.
  • തങ്ങളുടെ ഉല്‍പന്നങ്ങല്‍ക്ക് കൃത്രിമമായി കമ്പോളങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ആയുധ വ്യാപാരികളുടെയും കോര്‍പ്പറേറ്റ് ക്രിമിനലുകളുടേയും തന്ത്രത്തിന്റെ ഭാഗമാണ് ആഗോള ഭീകരത.
  • ഇതിനായി ലോകത്തിന്റെ പലഭാഗങ്ങളിലും അസ്ഥിരത സൃഷ്ടിക്കുക എന്നതാണ് ഇവരുടെ രീതി.
  • ഇവരുടെ പുറം ജോലി കരാറുകാരാണ് അല്‍ ഖ്വൈദ എന്നും ലഷ്കര്‍ എ ത്വൈബ എന്നും ഹുജി എന്നുമൊക്കെ അറിയപ്പെടുന്ന കൂട്ടര്‍.
  • ഏറ്റവും എളുപ്പത്തില്‍ ചൂഷണം ചെയ്യാവുന്ന ഒന്നാണ് മത വികാരം എന്നത് കൊണ്ടാണ് ഭീകരതക്ക് മതാത്മകതയുടെ മുഖാവരണം നല്‍കിയിരിക്കുന്നത്.
  • ഇവരുടെ ഇരകള്‍ മാത്രമാണ് ഇറാഖും ഇന്ത്യയും പാക്കിസ്ഥാനും ഇന്തോനേഷ്യയും അഫ്ഘാനിസ്ഥാനുമെല്ലാം.
  • പാക്കിസ്ഥാന്‍ ഒരു പുതിയ ഇറാഖ് ആയി മാറിയാല്‍ അല്‍ഭുതപ്പെടാനില്ല.
  • ഇന്ത്യയും ഒരു preemptive strike ലേക്ക് വലിച്ചിഴക്കപ്പെട്ടാല്‍ അല്‍ഭുതപ്പെടാനില്ല.
അഭിപ്രായങ്ങള്‍
  • രണ്ടിടത്തും ചെന്നു ഏഷണി കൂട്ടി തമ്മിലടിപ്പിക്കുന്ന തരംതാണ നയതന്ത്രമാണ് റൈസുമാരും ബ്രൌണ്‍മാരും പയറ്റുന്നത്.
  • ഇന്ത്യയെ അമേരിക്കയുടെ തൊഴുത്തില്‍ കെട്ടാനുള്ള നാടകത്തിലെ രംഗങ്ങള്‍ മാത്രമാണ് ഇപ്പോഴത്തെ ഭീകരാക്രമണങ്ങള്‍.
  • ഹിന്ദു മതത്തിലെ ചില വിവര ദോഷികളും ഇത്തരക്കാരുടെ കെണിയില്‍ പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് മാലേഗാവ് തുടങ്ങിയവ.
  • ഏതാനും ചില കച്ചവടക്കാരുടെ താല്‍പര്യങ്ങല്‍ക്ക് വേണ്ടി സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന ഭരണകൂടങ്ങളാണ് ഈ കളിയിലെ ഏറ്റവും വലിയ വില്ലന്‍മാര്‍.ഇവരെ സമൂഹം തിരിച്ചറിയാത്തേടത്തോളം കാലം ഭീകരതയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

    മേല്‍പ്പറഞ്ഞ നിഗമനങ്ങളോടും അഭിപ്രായങ്ങളോടും താങ്കള്‍ യോജിക്കുന്നുണ്ടോ/വിയോജിക്കുന്നുണ്ടോ? താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക. ഇതൊരു തുറന്ന ചര്‍ച്ചയാണ്.

Monday, December 1, 2008

മന്ത്രിമാര്‍ ഭവന ഭേദനം നടത്തുന്ന നാട്

രാഷ്ട്രീയക്കാര്‍ക്ക് ഏതറ്റം വരെ തരം താഴാം? "പാതാളം വരെ" എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഇന്നലെ ബങ്കളൂരുവില്‍ നടന്നതെന്താണെന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ ഉത്തരം "പാതാളത്തിനും താഴെ" എന്നായിരുന്നേനെ.

മന്ത്രിമാര്‍ ഭവനഭേദനം നടത്തുക!! അതും പോലീസ് സഹായത്തോടെ!! ഈ നാറികള്‍ക്ക് എന്തും ആവാം എന്നാണൊ? ഇവരില്‍ നിന്ന് നമ്മെ ആര് രക്ഷിക്കും?

മകന്റെ മരണത്തിന് ഉത്തരവാദികള്‍ പിടിപ്പുകെട്ട ഭരണകൂടമാണെന്ന തിരിച്ചറിവുള്ള ഒരു പിതാവ് തന്റെ വീട്ടിലെത്തിയ ചില രാഷ്ട്രീയക്കാരെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. പക്ഷേ ഉളുപ്പുകേടിന്റെ മകുടോദാഹരണ്ങ്ങളായ ഈ പീറ രാഷ്ട്രീയക്കാര്‍ എന്തു ചെയ്തു? അവരുടെ വലാട്ടിപ്പോലീസിന്റെ സഹായത്തോടെ വീട്ടിലേക്ക് ഒളിച്ചു കടന്നു!!
ജന്‍മ വാസന എന്നല്ലാതെ എന്താ പറയുക!!?

രാഷ്ട്രീയക്കാരന്‍ കണികാണാന്‍ പോലും കൊള്ളാത്തവനാണെന്ന് ജനം തിരിച്ചറിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബങ്കളൂരുവില്‍ ഇന്നലെ കണ്ടത്. എല്ലാര്‍ക്കും ഈ തിരിച്ചറിവുണ്ടായാല്‍ നമ്മുടെ നാട് രക്ഷപ്പെടും.