Friday, October 5, 2012
അരിവാൾ അല്ലെങ്കിൽ കേജരിവാൾ
മാറ്റം അനിവാര്യമാണ്. അതിന് വഴിയൊരുക്കാൻ അരിവാളിന്
ആവതില്ലെങ്കിൽ കേജരിവാൾ പരീക്ഷിക്കാൻ എന്തിന് മടിക്കണം?
Thursday, September 20, 2012
"റബ്ബേ...വിത്ത് ഗുണം പത്ത് ഗുണം"
റോം നിന്നു കത്തുമ്പോള്‍ ബിലഹരി രാഗത്തില്‍ ഒരു കീര്‍ത്തനം അങ്ങട്ട് കാച്ചീന്നു വച്ചാല്‍ അവന്‍ നീറോ.
ടി നീറോ സ്വര്‍ഗത്തില്‍ ചെന്ന്‍ ദേവേന്ദ്രനെ നിഷ്കാസിതനാക്കി ഭരണം തുടങ്ങി. ഭരണം കത്തിക്കയറിയപ്പോൾ ആധി മൂത്ത ദേവകള്‍ ആസ് യൂഷ്വല്‍ വൈകുണ്ഠത്തിനു വഞ്ചി കയറി.
വഞ്ചി തിരുനക്കരെ എത്തിയപ്പോള്‍, അവതാരങ്ങളുടെ ക്വാട്ട തീര്‍ന്നുപോയെന്ന്‍ പറഞ്ഞു കൈമലര്‍ത്തിയ കമലാ കാന്തന്‍, അവരെ തുഗ്ലക്ക് സുൽത്താന്റെ അടുത്തേക്ക് പറഞ്ഞയച്ചു.
സ്വര്‍ഗത്തില്‍ വങ്കത്തരത്തിനു വഴിയില്ലാതെ ഉഴറുകയായിരുന്ന സുല്‍ത്താന്‍, മോഹിനീരൂപം പൂണ്ടു ചെന്ന്‍ രായ്ക്ക് രാമാനം നീറോയെ വശീകരിച്ചുകളഞ്ഞു!!
നീറോയ്ക്ക് ഭരണവും സുല്‍ത്താന് ചാരിത്ര്യവും പോയി. അവര്‍ക്കൊരു കുഞ്ഞുണ്ടായത് മിച്ചം. ദോഷം പറയരുതല്ലോ, മാതാപിതാക്കളുടെ സര്‍വ ഗുണങ്ങളും ഒത്തിണങ്ങിയ ആണ്‍കുഞ്ഞ്.
അവര്‍ അതിനെ ഒരു തലപ്പാവും ധരിപ്പിച്ചു ഭൂമിയിലേക്ക് പറഞ്ഞുവിട്ടു. അവന്‍ വളര്‍ന്ന്‍ ഭാരതത്തിന്‍റെ പ്രധാന സചിവനായി. മകന്‍റെ ഭരണ നൈപുണ്യം കണ്ടു മനം കുളിര്‍ത്ത മാതാപിതാക്കള്‍ സ്വര്‍ഗത്തിലിരുന്നു ഹര്‍ഷ ബാഷ്പം തൂകി പരമ കാരുണികനെ സ്തുതിച്ചു..
"ന്‍റെ റബ്ബേ..ജ്ജ് സലാമത്താക്കീട്ട് വിത്ത് ഗുണം പത്ത് ഗുണം!!!!"
ടി നീറോ സ്വര്‍ഗത്തില്‍ ചെന്ന്‍ ദേവേന്ദ്രനെ നിഷ്കാസിതനാക്കി ഭരണം തുടങ്ങി. ഭരണം കത്തിക്കയറിയപ്പോൾ ആധി മൂത്ത ദേവകള്‍ ആസ് യൂഷ്വല്‍ വൈകുണ്ഠത്തിനു വഞ്ചി കയറി.
വഞ്ചി തിരുനക്കരെ എത്തിയപ്പോള്‍, അവതാരങ്ങളുടെ ക്വാട്ട തീര്‍ന്നുപോയെന്ന്‍ പറഞ്ഞു കൈമലര്‍ത്തിയ കമലാ കാന്തന്‍, അവരെ തുഗ്ലക്ക് സുൽത്താന്റെ അടുത്തേക്ക് പറഞ്ഞയച്ചു.
സ്വര്‍ഗത്തില്‍ വങ്കത്തരത്തിനു വഴിയില്ലാതെ ഉഴറുകയായിരുന്ന സുല്‍ത്താന്‍, മോഹിനീരൂപം പൂണ്ടു ചെന്ന്‍ രായ്ക്ക് രാമാനം നീറോയെ വശീകരിച്ചുകളഞ്ഞു!!
നീറോയ്ക്ക് ഭരണവും സുല്‍ത്താന് ചാരിത്ര്യവും പോയി. അവര്‍ക്കൊരു കുഞ്ഞുണ്ടായത് മിച്ചം. ദോഷം പറയരുതല്ലോ, മാതാപിതാക്കളുടെ സര്‍വ ഗുണങ്ങളും ഒത്തിണങ്ങിയ ആണ്‍കുഞ്ഞ്.
അവര്‍ അതിനെ ഒരു തലപ്പാവും ധരിപ്പിച്ചു ഭൂമിയിലേക്ക് പറഞ്ഞുവിട്ടു. അവന്‍ വളര്‍ന്ന്‍ ഭാരതത്തിന്‍റെ പ്രധാന സചിവനായി. മകന്‍റെ ഭരണ നൈപുണ്യം കണ്ടു മനം കുളിര്‍ത്ത മാതാപിതാക്കള്‍ സ്വര്‍ഗത്തിലിരുന്നു ഹര്‍ഷ ബാഷ്പം തൂകി പരമ കാരുണികനെ സ്തുതിച്ചു..
"ന്‍റെ റബ്ബേ..ജ്ജ് സലാമത്താക്കീട്ട് വിത്ത് ഗുണം പത്ത് ഗുണം!!!!"
Sunday, September 16, 2012
ചല്ലി മൂസയും കുറുക്കന്മാരും ചാണ്ടിയും..
"ചല്ലി മൂസ കുറുക്കനെ കണ്ടപോലെ" എന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്‍.
.
രാത്രി മൂത്രമൊഴിക്കാന്‍ ഇറങ്ങിയ ചല്ലി മൂസ ഓടി തിരിച്ചു കയറി ഉമ്മയോട് പറഞ്ഞത്രേ
"ഉമ്മാ... പൊരന്‍റെ ബയ്യാപ്രം ആയിരം കുറുക്കനുമ്മാ..."
("വീടിന് പിന്നില്‍ ആയിരം കുറുക്കന്‍മാര്‍ ഉണ്ടെന്ന്" വരമൊഴി)
തര്‍ക്കശാത്ര വിശാരദയാ മൂസാന്‍റെ ഉമ്മ അത് മുഖവിലക്കെടുക്കാന്‍ തയ്യാറായിരുന്നില്ല.
"ഇഞ്ഞെന്ത്ന്നാ മൂസാ പറയുന്നേ.... ഇ ബാടാര രാജ്യത്ത് മുയിമന്‍ ആയിരം കുറുക്കന്ണ്ടാവൂലാലോ..". ("ബാടാര രാജ്യം" = വടകര രാജ്യം)
"അല്ലുമ്മാ...ഞമ്മള് കയാരം കേട്ടിക്കണ്...ഒരഞ്ഞുറെണ്ണം എന്തായാലുണ്ടാവും.." എന്നായി മൂസ. ("കയാരം കേട്ടിക്കണ്" = ശബ്ദം കേട്ടതാണ്)
"ഇഞ്ഞി പോ ചെക്കാ...അഞ്ഞൂറോ?"....
ഉമ്മയുടെ തര്‍ക്ക വൈദഗ്ദ്ധ്യത്തെപ്പറ്റി നല്ല ബോധ്യമുള്ള മൂസ നാലാം റൌണ്ടില്‍ സത്യം പറഞ്ഞു.
"കുറുക്കനായിരിക്ക്യെലുമ്മാ.... ചെലപ്പോ ചണ്ടി എളകീതായിരിക്കും."
("ചണ്ടി" = ചവര്‍ )
ഇക്കഥ ഇപ്പൊ ഓര്‍ത്തത് എമെര്‍ജിംഗ് കേരള വഴി നാട്ടില്‍ കുമിഞ്ഞു കൂടാന്‍ പോവുന്ന നിക്ഷേപത്തിന്‍റെ കണക്ക് കേട്ടപ്പോഴാണ്.
രണ്ടര ലക്ഷം കോടിയില്‍ തുടങ്ങിയതാ..
Subscribe to:
Posts (Atom)