Saturday, December 13, 2008

അഗോള ഭീകരത - ആര്, ആര്‍ക്ക് വേണ്ടി? ചില വസ്തുതകളും നിഗമനങ്ങളും

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന സ്ഫോടനാത്മകമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, സമീപ കാലത്ത് മാധ്യമങ്ങളിലൂടെ വെളിവാക്കപ്പെട്ട ചില വസ്തുതകളും, അവയിലൂടെ എത്തിച്ചേരാവുന്ന ചില അനുമാനങ്ങളും അഭിപ്രായങ്ങളുമാണ് ഈ ലേഖനത്തില്‍.

വസ്തുതകള്‍
  • ലോകത്തിലെ ആയുധ വ്യാപാരത്തിന്റെ ഏറ്റവും പ്രധാന ഉറവിടം അമേരിക്കയാണ്.
  • അമേരിക്കയുടെ ആയുധ വില്‍പനയില്‍ ഈ വര്‍ഷം ഇതുവരെ 50 ശതമാനത്തിനടുത്ത് വര്‍ധനയുണ്ടയി. ഈ ലിങ്ക് നോക്കുക http://www.newamerica.net/publications/policy/u_s_weapons_war_2008_0
  • ഈ ആയുധങ്ങളില്‍ ഏറിയ പങ്കും വില്‍ക്കപ്പെടുന്നത് പാകിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , കൊംഗോ , കിഴക്കന്‍ തിമോര്‍ തുടങ്ങിയ പട്ടിണിപ്പാവങ്ങളായ രാജ്യങ്ങള്‍ക്കാണ്.
  • ഇന്ത്യ ആയുധ വ്യാപാരത്തിന്റെ most potential client ആണ്, കാരണം ആയുധങ്ങളുടെ ക്രയശേഷിയില്‍ ഇന്ത്യ പാക്കിസ്ഥാനെക്കാളും മറ്റും ഏറെ മുന്നിലാണ്.
  • 2006-2007 ലെ അമേരിക്കയുടെ ആയുധ വ്യാപാരത്തിന്റെ രാജ്യം തിരിച്ചുള്ള കണക്ക് ഇതാണ്. (ശ്രദ്ധിക്കുക, ഒന്നാം സ്ഥനത്ത് നില്‍ക്കുന്നത് പാക്കിസ്ഥാനാണ്, മൂന്നാം സ്ഥാനത്ത് ഇസ്രയേലും. ലെബനോണിനും ഇസ്രയേലിനും ഒരേ സമയം ആയുധം വില്‍ക്കുന്നു!)
Country by Rank Amount of Weapons Received
Combined Total for FY 2006 and FY 2007 (dollars in millions)
1. Pakistan $3,662.4
2. Saudi Arabia $2,511.3
3. Israel $2,070.1
4. Iraq $1,416.7
5. Korea $1,246.8
6. United Arab Emirates (UAE) $983.5
7. Kuwait $878.7
8. Egypt $845.0
9. Colombia $575.1
10. Singapore $492.7
11. Jordan $473.6
12. Bahrain $307.5
13. Thailand $164.0
14. Philippines $156.1
15. Brazil $95.4
16. India $92.3
17. Malaysia $68.7
18. Oman $57.1
19. Chile $53.8
20. Morocco $52.3
21. Argentina $44.0
22. Lebanon $41.9
23. Indonesia $37.3
24. Yemen $18.1
25. Tunisia $16.6

(കടപ്പാട് - http://www.newamerica.net/publications/policy/u_s_weapons_war_2008_0 )
  • ഈ രാജ്യങ്ങള്‍ പലതിലും നിതാന്തമായ അസ്ഥിരതയോ യുദ്ധമോ നിലനില്‍ക്കുന്നു, അല്ലെങ്കില്‍ നിലനിര്‍ത്തുന്നു.
  • War on Terror എന്ന പേരില്‍ ലോകത്ത് പല കോണുകളിലും സേനയെ വിന്യസിക്കുക വഴി അമേരിക്ക നേടിയെടുത്ത തന്ത്രപരമായ നേട്ടം ഇന്ന് ലോകത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു.
  • ഇറാഖിലേക്ക് യുദ്ധം കയറ്റുമതി ചെയ്യാന്‍ അവിടെ WMD ശേഖരം ഉണ്ടെന്നു പ്രചരിപ്പിച്ചത് ശുദ്ധ നുണയായിരുന്നു എന്ന് ഭരണകൂടത്തിന് പിന്നീട് സമ്മതിക്കേണ്ടി വന്നു.
  • ബിന്‍ ലാദനെ പിടിക്കാന്‍ എന്ന പേരില്‍ അഫ്ഘാനിസ്ഥാനില്‍ കയറിക്കൂടിയിട്ട് വര്‍ഷങ്ങളായെങ്കിലും ആ ദൌത്യവും സമ്പൂര്‍ണ പരാജയമായിരുന്നു.
  • ജനങ്ങളൊട് കളവ് പറഞ്ഞ് ഒപ്പിച്ചെടുത്ത ഈ യുദ്ധങ്ങളില്‍നിന്നെല്ലം മടിശ്ശീല വീര്‍പ്പിച്ചത് ആയുധ വ്യാപാരികളും കോര്‍പ്പറേറ്റ് ഭീമന്‍മാരും ആയിരുന്നു. ഈ ലിങ്ക് കാണുക http://www.independent.co.uk/news/world/middle-east/blood-and-oil-how-the-west-will-profit-from-iraqs-most-precious-commodity-431119.html
  • ഇറാഖ് യുദ്ധം തുടങ്ങിയ ശേഷം, അവിടെ നിന്നുള്ള പുനര്‍നിര്‍മാണ കരാറുകള്‍ വഴി ഡിക് ചെനി ചെയര്‍മാനായിരുന്ന ഹാലിബര്‍ട്ടന്‍ കമ്പനി നേടിയത് ബില്ല്യണ്‍ കണക്കിന് ഡൊളറുകളുടെ ലാഭമാണ്.
  • ലോകത്ത് എവിടെയെല്ലാം യുദ്ധവും അസ്ഥിരതയും ഉണ്ടോ, അവിടെ നിന്നൊക്കെ ഒരു lead അമേരിക്കയിലേക്ക് നീളുന്നതായി കാണാന്‍ കഴിയും.
  • ഇറഖില്‍ നേടേണ്ടത് നേടിക്കഴിഞ്ഞു, ഇനി അവിടെനിന്ന് പിന്‍മാറാനുള്ള സമയപ്പട്ടിക തയ്യറാക്കുകയാണ് അമേരിക്ക. അതിനാല്‍ ഭീകര വിരുദ്ധ യുദ്ധത്തിനു ഒരു പുതിയ യുദ്ധമുഖം തുറക്കേണ്ടത്, സാമ്പത്തിക താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, അനിവാര്യമാണ്.
  • വ്യാപകമായി Fear psychosis ഇളക്കി വിട്ടാണ് തീവ്രവാദ വിരുദ്ധ യുദ്ധം അമേരിക്കന്‍ ജനതക്കിടയില്‍ വിറ്റഴിച്ചത്. തങ്ങളെ ആരോ ആക്രമിക്കന്‍ വരുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ബുഷിനും കൂട്ടര്‍ക്കും കഴിഞ്ഞു.
  • സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങിലൂടെ ഇന്ത്യയിലും ഇതേ അവസ്ഥ ജനിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  • തീവ്രവാദത്തിനെതിരായി ഒരു അമേരിക്കന്‍ -ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ടെന്ന ആശയം 9/11 നു ശേഷം അമേരിക്ക വളരെ ശക്തമായി ഉന്നയിക്കുകയുണ്ടായി. എന്നാല്‍ അന്ന്, രാഷ്ട്രീയ കാരണങ്ങളാല്‍, ഇന്ത്യക്ക് ഈ സഖ്യത്തില്‍ ചേരുകയെന്നത് വിഷമകരമായിരുന്നു.
  • മുംബൈയില്‍ ജൂതന്‍മാരെ പ്രത്യേകം ലക്ഷ്യമിടുക വഴി ഇസ്രായേലിനെ ചിത്രത്തിലേക്കെത്തിക്കാന്‍ ആക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് സാധിച്ചു. ആക്രമണം നടക്കുന്ന ദിവസങ്ങളില്‍ Times Now, CNN-IBN ചാനലുകള്‍ ഇത്തരം സൂചനകള്‍ യഥേഷ്ടം വിതറിയിരുന്നു.
  • മുംബൈ ആക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാഞ്ഞെത്തിയ കോണ്ടി റൈസ് പറഞ്ഞത് ഭീകരതയെ നേരിടാന്‍ ഇന്ത്യക്ക് "സാങ്കേതിക സഹായം" നല്‍കും എന്നാണ്. പാക്കിസ്ഥാനെതിരെ പ്രകടനപരമായ, അശേഷം ആത്മാര്‍ഥത തോന്നിക്കാത്ത ഒരു നിലപാടെടുക്കാനും അവര്‍ മറന്നില്ല ( "സാങ്കേതിക സഹായം" ഒഴികെ).
  • ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ അസാധാരണ (വളരെ അസാധാരണം) സന്ദര്‍ശന വേളയിലും സമാനമായ പല്ലവി തന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്.
  • പാക്കിസ്ഥാനെ ഭീകരതയുടെ പുതിയ പ്രഭവ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ ഇറാഖിനെതിരേയും ഉപയോഗിച്ചത് ഇതേ പ്രചരണമാണ്.
  • Preemptive strike എന്ന ഭീഷണി വീണ്ടും ഉയര്‍ത്തപ്പെട്ടു.
  • ഇസ്ലാമിക ഭീകരര്‍ എന്ന് ഇപ്പോള്‍ കൊണ്ടാടപ്പെടുന്ന അല്‍ ഖ്വൈദ, താലിബാന്‍ തുടങ്ങിയവയെ ഒരിക്കല്‍ അമേരിക്ക ആളും അര്‍ത്ഥവും നല്‍കി സഹായിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
  • മത വികാരം ഇളക്കി വിട്ട് ഒരു ജനതയെ അന്ധരാക്കാനും, അവരുടെ ചിന്താ ശക്തി തല്ലിക്കെടുത്താനും, അതുവഴി വരുതിയില്‍ നിര്‍ത്താനും വളരെ എളുപ്പമാണ്. ഇതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍ കണ്ടെത്താം.
നിഗമനങ്ങള്‍
മേല്‍ പറഞ്ഞ വസ്തുതകളില്‍ നിന്നും എത്തിച്ചേരാവുന്ന ചില നിഗമനങ്ങള്‍ ഇവയാണ്.
  • തങ്ങളുടെ ഉല്‍പന്നങ്ങല്‍ക്ക് കൃത്രിമമായി കമ്പോളങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ആയുധ വ്യാപാരികളുടെയും കോര്‍പ്പറേറ്റ് ക്രിമിനലുകളുടേയും തന്ത്രത്തിന്റെ ഭാഗമാണ് ആഗോള ഭീകരത.
  • ഇതിനായി ലോകത്തിന്റെ പലഭാഗങ്ങളിലും അസ്ഥിരത സൃഷ്ടിക്കുക എന്നതാണ് ഇവരുടെ രീതി.
  • ഇവരുടെ പുറം ജോലി കരാറുകാരാണ് അല്‍ ഖ്വൈദ എന്നും ലഷ്കര്‍ എ ത്വൈബ എന്നും ഹുജി എന്നുമൊക്കെ അറിയപ്പെടുന്ന കൂട്ടര്‍.
  • ഏറ്റവും എളുപ്പത്തില്‍ ചൂഷണം ചെയ്യാവുന്ന ഒന്നാണ് മത വികാരം എന്നത് കൊണ്ടാണ് ഭീകരതക്ക് മതാത്മകതയുടെ മുഖാവരണം നല്‍കിയിരിക്കുന്നത്.
  • ഇവരുടെ ഇരകള്‍ മാത്രമാണ് ഇറാഖും ഇന്ത്യയും പാക്കിസ്ഥാനും ഇന്തോനേഷ്യയും അഫ്ഘാനിസ്ഥാനുമെല്ലാം.
  • പാക്കിസ്ഥാന്‍ ഒരു പുതിയ ഇറാഖ് ആയി മാറിയാല്‍ അല്‍ഭുതപ്പെടാനില്ല.
  • ഇന്ത്യയും ഒരു preemptive strike ലേക്ക് വലിച്ചിഴക്കപ്പെട്ടാല്‍ അല്‍ഭുതപ്പെടാനില്ല.
അഭിപ്രായങ്ങള്‍
  • രണ്ടിടത്തും ചെന്നു ഏഷണി കൂട്ടി തമ്മിലടിപ്പിക്കുന്ന തരംതാണ നയതന്ത്രമാണ് റൈസുമാരും ബ്രൌണ്‍മാരും പയറ്റുന്നത്.
  • ഇന്ത്യയെ അമേരിക്കയുടെ തൊഴുത്തില്‍ കെട്ടാനുള്ള നാടകത്തിലെ രംഗങ്ങള്‍ മാത്രമാണ് ഇപ്പോഴത്തെ ഭീകരാക്രമണങ്ങള്‍.
  • ഹിന്ദു മതത്തിലെ ചില വിവര ദോഷികളും ഇത്തരക്കാരുടെ കെണിയില്‍ പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് മാലേഗാവ് തുടങ്ങിയവ.
  • ഏതാനും ചില കച്ചവടക്കാരുടെ താല്‍പര്യങ്ങല്‍ക്ക് വേണ്ടി സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന ഭരണകൂടങ്ങളാണ് ഈ കളിയിലെ ഏറ്റവും വലിയ വില്ലന്‍മാര്‍.ഇവരെ സമൂഹം തിരിച്ചറിയാത്തേടത്തോളം കാലം ഭീകരതയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

    മേല്‍പ്പറഞ്ഞ നിഗമനങ്ങളോടും അഭിപ്രായങ്ങളോടും താങ്കള്‍ യോജിക്കുന്നുണ്ടോ/വിയോജിക്കുന്നുണ്ടോ? താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക. ഇതൊരു തുറന്ന ചര്‍ച്ചയാണ്.

10 comments:

The Kid said...

# വ്യാപകമായി Fear psychosis ഇളക്കി വിട്ടാണ് തീവ്രവാദ വിരുദ്ധ യുദ്ധം അമേരിക്കന്‍ ജനതക്കിടയില്‍ വിറ്റഴിച്ചത്. തങ്ങളെ ആരോ ആക്രമിക്കന്‍ വരുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ബുഷിനും കൂട്ടര്‍ക്കും കഴിഞ്ഞു.
# സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങിലൂടെ ഇന്ത്യയിലും ഇതേ അവസ്ഥ ജനിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.

Joker said...

ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഒന്നും ബ്ലോഗില്‍ ഇടാന്‍ പാടില്ല സുഹ്യത്തെ. ഇസ്ലാമിക തീവ്രവാദം ആണ് ലോകത്തെ ഏറ്റവും വലിയ പ്രശ്നം. ഇസ്ലാമിസ്റ്റുകള്‍ ലോകത്തെ എല്ലാവരെയും കൊന്നൊടുക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന് രാക്ഷസന്മാരാണ്. ആഗോള ഇസ്ലാമിക തീവ്രവാദം എന്ന പ്രോപ്പഗണ്ട പ്രതിരോധിക്കപ്പെടാതിരിക്കാനുള്ള കാരണം ഇസ്ലാമിക രാജ്യങ്ങളുടെ തമ്മിലടി കൂടി കാരണമാണ്.

നമ്മളെല്ലാം പറയുന്ന ആഗോള ഭീകരതയുടെ കാരണങ്ങള്‍ തിരിച്ചറിയാതെ പോകുന്നു എന്നതാണ് വസ്തുത. അല്ലെങ്കില്‍ മനപൂര്‍വ്വം മറക്കുന്നു. മുന്‍ ഗണന ലഭിക്കേണ്ട ദാരിദ്ര്യ നിര്‍മര്‍ജ്ജനം, തൊഴിലില്ല്ലായ്മ, പാരിസ്ഥിതിക പ്രശ്നങ്ങള്‍, ഭക്ഷ്യ പ്രതിസന്ധി എന്നീ ഗൌരവമുള്ള പ്രശ്നങ്ങള്‍ ഈ ആഗോള ഭീകരത എന്ന വിഷയത്തിലൂടെ ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നുള്ളത് അത്യന്തം അപലപനീയം തന്നെയാണ്.

The Kid said...

താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു, ജോക്കര്‍. പക്ഷേ ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവന്റെ കൈയില്‍ തോക്കും ഗ്രനേഡും കൊടുത്ത് സഹജീവികളെ കൊല്ലിക്കുന്നത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇവര്‍ ചൂഷണം ചെയ്യുന്നത് ദാരിദ്ര്യത്തെ തന്നെയാണ്.

- സാഗര്‍ : Sagar - said...

ഒട്ടു മിക്ക രാജ്യങ്ങളിലേയും ഭരണം നിയന്ത്രിക്കുന്നത് കോര്‍പറേറ്റ് ഭീമന്മാര്‍ (ഭീകരന്മാര്‍ ?) തന്നെ..!!

മതം എന്നു കേട്ടാല്‍ വാളും പരിചയുമായിട്ടിറങ്ങുന്ന നമ്മളെ പറഞ്ഞാല്‍ മതി..!!

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

ശക്തവും യാഥാര്‍ഥ്യ പൂര്‍ണവുമായ നിരീക്ഷണങ്ങള്‍. കോര്‍പ്പറേറ്റു മാധ്യമ ഭീകരത ഈ ആയുധ കച്ചവട ഭീകരന്മാരുടെ സന്തത സഹചാരിയാണ്. പ്രധാന മാര്‍ക്കറ്റിംഗ് അവരാണ്.

കാവലാന്‍ said...

ഉത്പന്നം" വിപണനം ചെയ്യപ്പെടണമെങ്കില്‍ ആദ്യന്തീകമായി ഒരൊറ്റക്കാര്യമേ വേണ്ടൂ "ആവശ്യം".
ഇനി ആവശ്യത്തിനു മാത്രമേ ഉത്പന്നങ്ങള്‍ വാങ്ങൂ എന്നാണെങ്കില്‍ വാണിജ്യം എന്തു ചെയ്യും?
"ആവശ്യം" കൃത്രിമമായി സൃഷ്ടിക്കും!. ആയുധം വിപണനം ചെയ്യാന്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒരു സംഭവമാണു "തീവ്രവാദം".ദൈവത്തെ രക്ഷിക്കാന്‍ ആയുധവും കൊണ്ട് തെരുവിലേക്കിറങ്ങുന്ന പാവങ്ങള്‍ അറിയുന്നില്ല ചെകുത്താന്‍ പണിതെടുത്ത ആയുധങ്ങളാണു തങ്ങളുടെ കൈവശമെന്ന്,പൊട്ടിച്ചും പൊട്ടിയും തന്നത്താന്‍ തീരുമ്പോഴും അവനറിയുന്നില്ല ആയുധം വില്‍ക്കുന്ന ഭൂമിയിലെ പിശാചുക്കളാണു തങ്ങളുടെ രക്തം പാനം ചെയ്യുന്നതെന്ന്.

Anonymous said...

ലേഖനം നന്ന്.

The Kid said...

ജോക്കര്‍, സാഗര്‍, ചിന്തകന്‍, കാവലാന്‍, ഉസ്മാന്‍ - നിങ്ങളുടെ നിരീക്ഷണങ്ങള്‍ക്ക് നന്ദി. ഈ പ്രശ്നത്തില്‍ നമ്മളെല്ലാ ഒരു ഭാഗത്താണ്. പക്ഷേ ചര്‍ച്ച ചൂട് പിടിക്കണമെങ്കില്‍ എതിരഭിപ്രായങ്ങള്‍ ഉയരണമല്ലോ.
ഈ ബൂലോകത്തിലെ എല്ലാരും ഞങ്ങളുടെ അഭിപ്രായത്തൊട് യോജിക്കുന്നവരാണോ? എതിര്‍പ്പിന്റെ ശബ്ദമൊന്നും കേള്‍ക്കാനില്ലല്ലോ!!

Anuroop Sunny said...

കിഡ് ഈ ലേഖനത്തില്‍ ചെയ്തതുപോലെ ഒരു കബളിപ്പിക്കല്‍ മാത്രമാണ് സാമ്രാജ്യശക്തികളുടെ ലക്ഷ്യമെന്ന് വിചാരിക്കുക പ്രയാസം.