Wednesday, December 17, 2008

അഗോള ഭീകരത: ആര്, ആര്‍ക്ക് വേണ്ടി? ചില വസ്തുതകളും നിഗമനങ്ങളും

രണ്ട് ദിവസം മുന്‍പ് publish ചെയ്ത ഒരു post, ചില സുഹൃത്തുക്കളുടെ അഭിപ്രായ പ്രകാരം, restructure ചെയ്ത് republish ചെയ്യുന്നു.
വായനക്കാരുടെ സൌകര്യാര്‍ത്ഥം, കഴിഞ്ഞ പോസ്റ്റില്‍ നിന്നും വ്യത്യസ്തമായി, ഇവിടെ നിഗമനങ്ങള്‍ ആദ്യമേ അവതരിപ്പുച്ചിരിക്കുന്നു. ഈ നിഗമനങ്ങളിലേക്കെത്തിച്ചേരുവാന്‍ സഹായിച്ച വസ്തുതകള്‍ അതിനു താഴെ കൊടുത്തിരിക്കുന്നു.:

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന സ്ഫോടനാത്മകമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, സമീപ കാലത്ത് മാധ്യമങ്ങളിലൂടെ വെളിവാക്കപ്പെട്ട ചില വസ്തുതകളും, അവയിലൂടെ എത്തിച്ചേരാവുന്ന ചില അനുമാനങ്ങളും അഭിപ്രായങ്ങളുമാണ് ഈ ലേഖനത്തില്‍.

നിഗമനങ്ങള്‍
  • തങ്ങളുടെ ഉല്‍പന്നങ്ങല്‍ക്ക് കൃത്രിമമായി കമ്പോളങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ആയുധ വ്യാപാരികളുടെയും കോര്‍പ്പറേറ്റ് ക്രിമിനലുകളുടേയും തന്ത്രത്തിന്റെ ഭാഗമാണ് ആഗോള ഭീകരത.
  • ഇതിനായി ലോകത്തിന്റെ പലഭാഗങ്ങളിലും അസ്ഥിരത സൃഷ്ടിക്കുക എന്നതാണ് ഇവരുടെ രീതി.
  • ഇവരുടെ പുറം ജോലി കരാറുകാരാണ് അല്‍ ഖ്വൈദ എന്നും ലഷ്കര്‍ എ ത്വൈബ എന്നും ഹുജി എന്നുമൊക്കെ അറിയപ്പെടുന്ന കൂട്ടര്‍.
  • ഏറ്റവും എളുപ്പത്തില്‍ ചൂഷണം ചെയ്യാവുന്ന ഒന്നാണ് മത വികാരം എന്നത് കൊണ്ടാണ് ഭീകരതക്ക് മതാത്മകതയുടെ മുഖാവരണം നല്‍കിയിരിക്കുന്നത്.
  • ഇവരുടെ ഇരകള്‍ മാത്രമാണ് ഇറാഖും ഇന്ത്യയും പാക്കിസ്ഥാനും ഇന്തോനേഷ്യയും അഫ്ഘാനിസ്ഥാനുമെല്ലാം.
  • പാക്കിസ്ഥാന്‍ ഒരു പുതിയ ഇറാഖ് ആയി മാറിയാല്‍ അല്‍ഭുതപ്പെടാനില്ല.
  • ഇന്ത്യയും ഒരു preemptive strike ലേക്ക് വലിച്ചിഴക്കപ്പെട്ടാല്‍ അല്‍ഭുതപ്പെടാനില്ല.
മേല്‍പ്പറഞ്ഞ നിഗമനങ്ങളിലേക്കെത്തുവാന്‍ സഹായിച്ച വസ്തുതകള്‍ താഴെ കൊടുക്കുന്നു.

വസ്തുതകള്‍
  • ലോകത്തിലെ ആയുധ വ്യാപാരത്തിന്റെ ഏറ്റവും പ്രധാന ഉറവിടം അമേരിക്കയാണ്.
  • അമേരിക്കയുടെ ആയുധ വില്‍പനയില്‍ ഈ വര്‍ഷം ഇതുവരെ 50 ശതമാനത്തിനടുത്ത് വര്‍ധനയുണ്ടയി. ഈ ലിങ്ക് നോക്കുക http://www.newamerica.net/publications/policy/u_s_weapons_war_2008_0
  • ഈ ആയുധങ്ങളില്‍ ഏറിയ പങ്കും വില്‍ക്കപ്പെടുന്നത് പാകിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , കൊംഗോ , കിഴക്കന്‍ തിമോര്‍ തുടങ്ങിയ പട്ടിണിപ്പാവങ്ങളായ രാജ്യങ്ങള്‍ക്കാണ്.
  • ഇന്ത്യ ആയുധ വ്യാപാരത്തിന്റെ most potential client ആണ്, കാരണം ആയുധങ്ങളുടെ ക്രയശേഷിയില്‍ ഇന്ത്യ പാക്കിസ്ഥാനെക്കാളും മറ്റും ഏറെ മുന്നിലാണ്.
  • 2006-2007 ലെ അമേരിക്കയുടെ ആയുധ വ്യാപാരത്തിന്റെ രാജ്യം തിരിച്ചുള്ള കണക്ക് ഇതാണ്. (ശ്രദ്ധിക്കുക, ഒന്നാം സ്ഥനത്ത് നില്‍ക്കുന്നത് പാക്കിസ്ഥാനാണ്, മൂന്നാം സ്ഥാനത്ത് ഇസ്രയേലും. ലെബനോണിനും ഇസ്രയേലിനും ഒരേ സമയം ആയുധം വില്‍ക്കുന്നു!)
Country by Rank Amount of Weapons Received
Combined Total for FY 2006 and FY 2007 (dollars in millions)
1. Pakistan $3,662.4
2. Saudi Arabia $2,511.3
3. Israel $2,070.1
4. Iraq $1,416.7
5. Korea $1,246.8
6. United Arab Emirates (UAE) $983.5
7. Kuwait $878.7
8. Egypt $845.0
9. Colombia $575.1
10. Singapore $492.7
11. Jordan $473.6
12. Bahrain $307.5
13. Thailand $164.0
14. Philippines $156.1
15. Brazil $95.4
16. India $92.3
17. Malaysia $68.7
18. Oman $57.1
19. Chile $53.8
20. Morocco $52.3
21. Argentina $44.0
22. Lebanon $41.9
23. Indonesia $37.3
24. Yemen $18.1
25. Tunisia $16.6

(കടപ്പാട് - http://www.newamerica.net/publications/policy/u_s_weapons_war_2008_0 )
  • ഈ രാജ്യങ്ങള്‍ പലതിലും നിതാന്തമായ അസ്ഥിരതയോ യുദ്ധമോ നിലനില്‍ക്കുന്നു, അല്ലെങ്കില്‍ നിലനിര്‍ത്തുന്നു.
  • War on Terror എന്ന പേരില്‍ ലോകത്ത് പല കോണുകളിലും സേനയെ വിന്യസിക്കുക വഴി അമേരിക്ക നേടിയെടുത്ത തന്ത്രപരമായ നേട്ടം ഇന്ന് ലോകത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു.
  • ഇറാഖിലേക്ക് യുദ്ധം കയറ്റുമതി ചെയ്യാന്‍ അവിടെ WMD ശേഖരം ഉണ്ടെന്നു പ്രചരിപ്പിച്ചത് ശുദ്ധ നുണയായിരുന്നു എന്ന് ഭരണകൂടത്തിന് പിന്നീട് സമ്മതിക്കേണ്ടി വന്നു.
  • ബിന്‍ ലാദനെ പിടിക്കാന്‍ എന്ന പേരില്‍ അഫ്ഘാനിസ്ഥാനില്‍ കയറിക്കൂടിയിട്ട് വര്‍ഷങ്ങളായെങ്കിലും ആ ദൌത്യവും സമ്പൂര്‍ണ പരാജയമായിരുന്നു.
  • ജനങ്ങളൊട് കളവ് പറഞ്ഞ് ഒപ്പിച്ചെടുത്ത ഈ യുദ്ധങ്ങളില്‍നിന്നെല്ലം മടിശ്ശീല വീര്‍പ്പിച്ചത് ആയുധ വ്യാപാരികളും കോര്‍പ്പറേറ്റ് ഭീമന്‍മാരും ആയിരുന്നു. ഈ ലിങ്ക് കാണുക http://www.independent.co.uk/news/world/middle-east/blood-and-oil-how-the-west-will-profit-from-iraqs-most-precious-commodity-431119.html
  • ഇറാഖ് യുദ്ധം തുടങ്ങിയ ശേഷം, അവിടെ നിന്നുള്ള പുനര്‍നിര്‍മാണ കരാറുകള്‍ വഴി ഡിക് ചെനി ചെയര്‍മാനായിരുന്ന ഹാലിബര്‍ട്ടന്‍ കമ്പനി നേടിയത് ബില്ല്യണ്‍ കണക്കിന് ഡൊളറുകളുടെ ലാഭമാണ്.
  • ലോകത്ത് എവിടെയെല്ലാം യുദ്ധവും അസ്ഥിരതയും ഉണ്ടോ, അവിടെ നിന്നൊക്കെ ഒരു lead അമേരിക്കയിലേക്ക് നീളുന്നതായി കാണാന്‍ കഴിയും.
  • ഇറഖില്‍ നേടേണ്ടത് നേടിക്കഴിഞ്ഞു, ഇനി അവിടെനിന്ന് പിന്‍മാറാനുള്ള സമയപ്പട്ടിക തയ്യറാക്കുകയാണ് അമേരിക്ക. അതിനാല്‍ ഭീകര വിരുദ്ധ യുദ്ധത്തിനു ഒരു പുതിയ യുദ്ധമുഖം തുറക്കേണ്ടത്, സാമ്പത്തിക താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, അനിവാര്യമാണ്.
  • വ്യാപകമായി Fear psychosis ഇളക്കി വിട്ടാണ് തീവ്രവാദ വിരുദ്ധ യുദ്ധം അമേരിക്കന്‍ ജനതക്കിടയില്‍ വിറ്റഴിച്ചത്. തങ്ങളെ ആരോ ആക്രമിക്കന്‍ വരുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ബുഷിനും കൂട്ടര്‍ക്കും കഴിഞ്ഞു.
  • സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങിലൂടെ ഇന്ത്യയിലും ഇതേ അവസ്ഥ ജനിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  • തീവ്രവാദത്തിനെതിരായി ഒരു അമേരിക്കന്‍ -ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ടെന്ന ആശയം 9/11 നു ശേഷം അമേരിക്ക വളരെ ശക്തമായി ഉന്നയിക്കുകയുണ്ടായി. എന്നാല്‍ അന്ന്, രാഷ്ട്രീയ കാരണങ്ങളാല്‍, ഇന്ത്യക്ക് ഈ സഖ്യത്തില്‍ ചേരുകയെന്നത് വിഷമകരമായിരുന്നു.
  • മുംബൈയില്‍ ജൂതന്‍മാരെ പ്രത്യേകം ലക്ഷ്യമിടുക വഴി ഇസ്രായേലിനെ ചിത്രത്തിലേക്കെത്തിക്കാന്‍ ആക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് സാധിച്ചു. ആക്രമണം നടക്കുന്ന ദിവസങ്ങളില്‍ Times Now, CNN-IBN ചാനലുകള്‍ ഇത്തരം സൂചനകള്‍ യഥേഷ്ടം വിതറിയിരുന്നു.
  • മുംബൈ ആക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാഞ്ഞെത്തിയ കോണ്ടി റൈസ് പറഞ്ഞത് ഭീകരതയെ നേരിടാന്‍ ഇന്ത്യക്ക് "സാങ്കേതിക സഹായം" നല്‍കും എന്നാണ്. പാക്കിസ്ഥാനെതിരെ പ്രകടനപരമായ, അശേഷം ആത്മാര്‍ഥത തോന്നിക്കാത്ത ഒരു നിലപാടെടുക്കാനും അവര്‍ മറന്നില്ല ( "സാങ്കേതിക സഹായം" ഒഴികെ).
  • ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ അസാധാരണ (വളരെ അസാധാരണം) സന്ദര്‍ശന വേളയിലും സമാനമായ പല്ലവി തന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്.
  • പാക്കിസ്ഥാനെ ഭീകരതയുടെ പുതിയ പ്രഭവ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ ഇറാഖിനെതിരേയും ഉപയോഗിച്ചത് ഇതേ പ്രചരണമാണ്.
  • Preemptive strike എന്ന ഭീഷണി വീണ്ടും ഉയര്‍ത്തപ്പെട്ടു.
  • ഇസ്ലാമിക ഭീകരര്‍ എന്ന് ഇപ്പോള്‍ കൊണ്ടാടപ്പെടുന്ന അല്‍ ഖ്വൈദ, താലിബാന്‍ തുടങ്ങിയവയെ ഒരിക്കല്‍ അമേരിക്ക ആളും അര്‍ത്ഥവും നല്‍കി സഹായിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
  • മത വികാരം ഇളക്കി വിട്ട് ഒരു ജനതയെ അന്ധരാക്കാനും, അവരുടെ ചിന്താ ശക്തി തല്ലിക്കെടുത്താനും, അതുവഴി വരുതിയില്‍ നിര്‍ത്താനും വളരെ എളുപ്പമാണ്. ഇതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍ കണ്ടെത്താം.
അഭിപ്രായങ്ങള്‍
  • രണ്ടിടത്തും ചെന്നു ഏഷണി കൂട്ടി തമ്മിലടിപ്പിക്കുന്ന തരംതാണ നയതന്ത്രമാണ് റൈസുമാരും ബ്രൌണ്‍മാരും പയറ്റുന്നത്.
  • ഇന്ത്യയെ അമേരിക്കയുടെ തൊഴുത്തില്‍ കെട്ടാനുള്ള നാടകത്തിലെ രംഗങ്ങള്‍ മാത്രമാണ് ഇപ്പോഴത്തെ ഭീകരാക്രമണങ്ങള്‍.
  • ഹിന്ദു മതത്തിലെ ചില വിവര ദോഷികളും ഇത്തരക്കാരുടെ കെണിയില്‍ പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് മാലേഗാവ് തുടങ്ങിയവ.
  • ഏതാനും ചില കച്ചവടക്കാരുടെ താല്‍പര്യങ്ങല്‍ക്ക് വേണ്ടി സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന ഭരണകൂടങ്ങളാണ് ഈ കളിയിലെ ഏറ്റവും വലിയ വില്ലന്‍മാര്‍.ഇവരെ സമൂഹം തിരിച്ചറിയാത്തേടത്തോളം കാലം ഭീകരതയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

    മേല്‍പ്പറഞ്ഞ നിഗമനങ്ങളോടും അഭിപ്രായങ്ങളോടും താങ്കള്‍ യോജിക്കുന്നുണ്ടോ/വിയോജിക്കുന്നുണ്ടോ? താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക. ഇതൊരു തുറന്ന ചര്‍ച്ചയാണ്.

Saturday, December 13, 2008

അഗോള ഭീകരത - ആര്, ആര്‍ക്ക് വേണ്ടി? ചില വസ്തുതകളും നിഗമനങ്ങളും

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന സ്ഫോടനാത്മകമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, സമീപ കാലത്ത് മാധ്യമങ്ങളിലൂടെ വെളിവാക്കപ്പെട്ട ചില വസ്തുതകളും, അവയിലൂടെ എത്തിച്ചേരാവുന്ന ചില അനുമാനങ്ങളും അഭിപ്രായങ്ങളുമാണ് ഈ ലേഖനത്തില്‍.

വസ്തുതകള്‍
  • ലോകത്തിലെ ആയുധ വ്യാപാരത്തിന്റെ ഏറ്റവും പ്രധാന ഉറവിടം അമേരിക്കയാണ്.
  • അമേരിക്കയുടെ ആയുധ വില്‍പനയില്‍ ഈ വര്‍ഷം ഇതുവരെ 50 ശതമാനത്തിനടുത്ത് വര്‍ധനയുണ്ടയി. ഈ ലിങ്ക് നോക്കുക http://www.newamerica.net/publications/policy/u_s_weapons_war_2008_0
  • ഈ ആയുധങ്ങളില്‍ ഏറിയ പങ്കും വില്‍ക്കപ്പെടുന്നത് പാകിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , കൊംഗോ , കിഴക്കന്‍ തിമോര്‍ തുടങ്ങിയ പട്ടിണിപ്പാവങ്ങളായ രാജ്യങ്ങള്‍ക്കാണ്.
  • ഇന്ത്യ ആയുധ വ്യാപാരത്തിന്റെ most potential client ആണ്, കാരണം ആയുധങ്ങളുടെ ക്രയശേഷിയില്‍ ഇന്ത്യ പാക്കിസ്ഥാനെക്കാളും മറ്റും ഏറെ മുന്നിലാണ്.
  • 2006-2007 ലെ അമേരിക്കയുടെ ആയുധ വ്യാപാരത്തിന്റെ രാജ്യം തിരിച്ചുള്ള കണക്ക് ഇതാണ്. (ശ്രദ്ധിക്കുക, ഒന്നാം സ്ഥനത്ത് നില്‍ക്കുന്നത് പാക്കിസ്ഥാനാണ്, മൂന്നാം സ്ഥാനത്ത് ഇസ്രയേലും. ലെബനോണിനും ഇസ്രയേലിനും ഒരേ സമയം ആയുധം വില്‍ക്കുന്നു!)
Country by Rank Amount of Weapons Received
Combined Total for FY 2006 and FY 2007 (dollars in millions)
1. Pakistan $3,662.4
2. Saudi Arabia $2,511.3
3. Israel $2,070.1
4. Iraq $1,416.7
5. Korea $1,246.8
6. United Arab Emirates (UAE) $983.5
7. Kuwait $878.7
8. Egypt $845.0
9. Colombia $575.1
10. Singapore $492.7
11. Jordan $473.6
12. Bahrain $307.5
13. Thailand $164.0
14. Philippines $156.1
15. Brazil $95.4
16. India $92.3
17. Malaysia $68.7
18. Oman $57.1
19. Chile $53.8
20. Morocco $52.3
21. Argentina $44.0
22. Lebanon $41.9
23. Indonesia $37.3
24. Yemen $18.1
25. Tunisia $16.6

(കടപ്പാട് - http://www.newamerica.net/publications/policy/u_s_weapons_war_2008_0 )
  • ഈ രാജ്യങ്ങള്‍ പലതിലും നിതാന്തമായ അസ്ഥിരതയോ യുദ്ധമോ നിലനില്‍ക്കുന്നു, അല്ലെങ്കില്‍ നിലനിര്‍ത്തുന്നു.
  • War on Terror എന്ന പേരില്‍ ലോകത്ത് പല കോണുകളിലും സേനയെ വിന്യസിക്കുക വഴി അമേരിക്ക നേടിയെടുത്ത തന്ത്രപരമായ നേട്ടം ഇന്ന് ലോകത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു.
  • ഇറാഖിലേക്ക് യുദ്ധം കയറ്റുമതി ചെയ്യാന്‍ അവിടെ WMD ശേഖരം ഉണ്ടെന്നു പ്രചരിപ്പിച്ചത് ശുദ്ധ നുണയായിരുന്നു എന്ന് ഭരണകൂടത്തിന് പിന്നീട് സമ്മതിക്കേണ്ടി വന്നു.
  • ബിന്‍ ലാദനെ പിടിക്കാന്‍ എന്ന പേരില്‍ അഫ്ഘാനിസ്ഥാനില്‍ കയറിക്കൂടിയിട്ട് വര്‍ഷങ്ങളായെങ്കിലും ആ ദൌത്യവും സമ്പൂര്‍ണ പരാജയമായിരുന്നു.
  • ജനങ്ങളൊട് കളവ് പറഞ്ഞ് ഒപ്പിച്ചെടുത്ത ഈ യുദ്ധങ്ങളില്‍നിന്നെല്ലം മടിശ്ശീല വീര്‍പ്പിച്ചത് ആയുധ വ്യാപാരികളും കോര്‍പ്പറേറ്റ് ഭീമന്‍മാരും ആയിരുന്നു. ഈ ലിങ്ക് കാണുക http://www.independent.co.uk/news/world/middle-east/blood-and-oil-how-the-west-will-profit-from-iraqs-most-precious-commodity-431119.html
  • ഇറാഖ് യുദ്ധം തുടങ്ങിയ ശേഷം, അവിടെ നിന്നുള്ള പുനര്‍നിര്‍മാണ കരാറുകള്‍ വഴി ഡിക് ചെനി ചെയര്‍മാനായിരുന്ന ഹാലിബര്‍ട്ടന്‍ കമ്പനി നേടിയത് ബില്ല്യണ്‍ കണക്കിന് ഡൊളറുകളുടെ ലാഭമാണ്.
  • ലോകത്ത് എവിടെയെല്ലാം യുദ്ധവും അസ്ഥിരതയും ഉണ്ടോ, അവിടെ നിന്നൊക്കെ ഒരു lead അമേരിക്കയിലേക്ക് നീളുന്നതായി കാണാന്‍ കഴിയും.
  • ഇറഖില്‍ നേടേണ്ടത് നേടിക്കഴിഞ്ഞു, ഇനി അവിടെനിന്ന് പിന്‍മാറാനുള്ള സമയപ്പട്ടിക തയ്യറാക്കുകയാണ് അമേരിക്ക. അതിനാല്‍ ഭീകര വിരുദ്ധ യുദ്ധത്തിനു ഒരു പുതിയ യുദ്ധമുഖം തുറക്കേണ്ടത്, സാമ്പത്തിക താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, അനിവാര്യമാണ്.
  • വ്യാപകമായി Fear psychosis ഇളക്കി വിട്ടാണ് തീവ്രവാദ വിരുദ്ധ യുദ്ധം അമേരിക്കന്‍ ജനതക്കിടയില്‍ വിറ്റഴിച്ചത്. തങ്ങളെ ആരോ ആക്രമിക്കന്‍ വരുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ബുഷിനും കൂട്ടര്‍ക്കും കഴിഞ്ഞു.
  • സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങിലൂടെ ഇന്ത്യയിലും ഇതേ അവസ്ഥ ജനിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  • തീവ്രവാദത്തിനെതിരായി ഒരു അമേരിക്കന്‍ -ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ടെന്ന ആശയം 9/11 നു ശേഷം അമേരിക്ക വളരെ ശക്തമായി ഉന്നയിക്കുകയുണ്ടായി. എന്നാല്‍ അന്ന്, രാഷ്ട്രീയ കാരണങ്ങളാല്‍, ഇന്ത്യക്ക് ഈ സഖ്യത്തില്‍ ചേരുകയെന്നത് വിഷമകരമായിരുന്നു.
  • മുംബൈയില്‍ ജൂതന്‍മാരെ പ്രത്യേകം ലക്ഷ്യമിടുക വഴി ഇസ്രായേലിനെ ചിത്രത്തിലേക്കെത്തിക്കാന്‍ ആക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് സാധിച്ചു. ആക്രമണം നടക്കുന്ന ദിവസങ്ങളില്‍ Times Now, CNN-IBN ചാനലുകള്‍ ഇത്തരം സൂചനകള്‍ യഥേഷ്ടം വിതറിയിരുന്നു.
  • മുംബൈ ആക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാഞ്ഞെത്തിയ കോണ്ടി റൈസ് പറഞ്ഞത് ഭീകരതയെ നേരിടാന്‍ ഇന്ത്യക്ക് "സാങ്കേതിക സഹായം" നല്‍കും എന്നാണ്. പാക്കിസ്ഥാനെതിരെ പ്രകടനപരമായ, അശേഷം ആത്മാര്‍ഥത തോന്നിക്കാത്ത ഒരു നിലപാടെടുക്കാനും അവര്‍ മറന്നില്ല ( "സാങ്കേതിക സഹായം" ഒഴികെ).
  • ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ അസാധാരണ (വളരെ അസാധാരണം) സന്ദര്‍ശന വേളയിലും സമാനമായ പല്ലവി തന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്.
  • പാക്കിസ്ഥാനെ ഭീകരതയുടെ പുതിയ പ്രഭവ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ ഇറാഖിനെതിരേയും ഉപയോഗിച്ചത് ഇതേ പ്രചരണമാണ്.
  • Preemptive strike എന്ന ഭീഷണി വീണ്ടും ഉയര്‍ത്തപ്പെട്ടു.
  • ഇസ്ലാമിക ഭീകരര്‍ എന്ന് ഇപ്പോള്‍ കൊണ്ടാടപ്പെടുന്ന അല്‍ ഖ്വൈദ, താലിബാന്‍ തുടങ്ങിയവയെ ഒരിക്കല്‍ അമേരിക്ക ആളും അര്‍ത്ഥവും നല്‍കി സഹായിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
  • മത വികാരം ഇളക്കി വിട്ട് ഒരു ജനതയെ അന്ധരാക്കാനും, അവരുടെ ചിന്താ ശക്തി തല്ലിക്കെടുത്താനും, അതുവഴി വരുതിയില്‍ നിര്‍ത്താനും വളരെ എളുപ്പമാണ്. ഇതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍ കണ്ടെത്താം.
നിഗമനങ്ങള്‍
മേല്‍ പറഞ്ഞ വസ്തുതകളില്‍ നിന്നും എത്തിച്ചേരാവുന്ന ചില നിഗമനങ്ങള്‍ ഇവയാണ്.
  • തങ്ങളുടെ ഉല്‍പന്നങ്ങല്‍ക്ക് കൃത്രിമമായി കമ്പോളങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ആയുധ വ്യാപാരികളുടെയും കോര്‍പ്പറേറ്റ് ക്രിമിനലുകളുടേയും തന്ത്രത്തിന്റെ ഭാഗമാണ് ആഗോള ഭീകരത.
  • ഇതിനായി ലോകത്തിന്റെ പലഭാഗങ്ങളിലും അസ്ഥിരത സൃഷ്ടിക്കുക എന്നതാണ് ഇവരുടെ രീതി.
  • ഇവരുടെ പുറം ജോലി കരാറുകാരാണ് അല്‍ ഖ്വൈദ എന്നും ലഷ്കര്‍ എ ത്വൈബ എന്നും ഹുജി എന്നുമൊക്കെ അറിയപ്പെടുന്ന കൂട്ടര്‍.
  • ഏറ്റവും എളുപ്പത്തില്‍ ചൂഷണം ചെയ്യാവുന്ന ഒന്നാണ് മത വികാരം എന്നത് കൊണ്ടാണ് ഭീകരതക്ക് മതാത്മകതയുടെ മുഖാവരണം നല്‍കിയിരിക്കുന്നത്.
  • ഇവരുടെ ഇരകള്‍ മാത്രമാണ് ഇറാഖും ഇന്ത്യയും പാക്കിസ്ഥാനും ഇന്തോനേഷ്യയും അഫ്ഘാനിസ്ഥാനുമെല്ലാം.
  • പാക്കിസ്ഥാന്‍ ഒരു പുതിയ ഇറാഖ് ആയി മാറിയാല്‍ അല്‍ഭുതപ്പെടാനില്ല.
  • ഇന്ത്യയും ഒരു preemptive strike ലേക്ക് വലിച്ചിഴക്കപ്പെട്ടാല്‍ അല്‍ഭുതപ്പെടാനില്ല.
അഭിപ്രായങ്ങള്‍
  • രണ്ടിടത്തും ചെന്നു ഏഷണി കൂട്ടി തമ്മിലടിപ്പിക്കുന്ന തരംതാണ നയതന്ത്രമാണ് റൈസുമാരും ബ്രൌണ്‍മാരും പയറ്റുന്നത്.
  • ഇന്ത്യയെ അമേരിക്കയുടെ തൊഴുത്തില്‍ കെട്ടാനുള്ള നാടകത്തിലെ രംഗങ്ങള്‍ മാത്രമാണ് ഇപ്പോഴത്തെ ഭീകരാക്രമണങ്ങള്‍.
  • ഹിന്ദു മതത്തിലെ ചില വിവര ദോഷികളും ഇത്തരക്കാരുടെ കെണിയില്‍ പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് മാലേഗാവ് തുടങ്ങിയവ.
  • ഏതാനും ചില കച്ചവടക്കാരുടെ താല്‍പര്യങ്ങല്‍ക്ക് വേണ്ടി സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന ഭരണകൂടങ്ങളാണ് ഈ കളിയിലെ ഏറ്റവും വലിയ വില്ലന്‍മാര്‍.ഇവരെ സമൂഹം തിരിച്ചറിയാത്തേടത്തോളം കാലം ഭീകരതയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

    മേല്‍പ്പറഞ്ഞ നിഗമനങ്ങളോടും അഭിപ്രായങ്ങളോടും താങ്കള്‍ യോജിക്കുന്നുണ്ടോ/വിയോജിക്കുന്നുണ്ടോ? താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക. ഇതൊരു തുറന്ന ചര്‍ച്ചയാണ്.

Monday, December 1, 2008

മന്ത്രിമാര്‍ ഭവന ഭേദനം നടത്തുന്ന നാട്

രാഷ്ട്രീയക്കാര്‍ക്ക് ഏതറ്റം വരെ തരം താഴാം? "പാതാളം വരെ" എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഇന്നലെ ബങ്കളൂരുവില്‍ നടന്നതെന്താണെന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ ഉത്തരം "പാതാളത്തിനും താഴെ" എന്നായിരുന്നേനെ.

മന്ത്രിമാര്‍ ഭവനഭേദനം നടത്തുക!! അതും പോലീസ് സഹായത്തോടെ!! ഈ നാറികള്‍ക്ക് എന്തും ആവാം എന്നാണൊ? ഇവരില്‍ നിന്ന് നമ്മെ ആര് രക്ഷിക്കും?

മകന്റെ മരണത്തിന് ഉത്തരവാദികള്‍ പിടിപ്പുകെട്ട ഭരണകൂടമാണെന്ന തിരിച്ചറിവുള്ള ഒരു പിതാവ് തന്റെ വീട്ടിലെത്തിയ ചില രാഷ്ട്രീയക്കാരെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. പക്ഷേ ഉളുപ്പുകേടിന്റെ മകുടോദാഹരണ്ങ്ങളായ ഈ പീറ രാഷ്ട്രീയക്കാര്‍ എന്തു ചെയ്തു? അവരുടെ വലാട്ടിപ്പോലീസിന്റെ സഹായത്തോടെ വീട്ടിലേക്ക് ഒളിച്ചു കടന്നു!!
ജന്‍മ വാസന എന്നല്ലാതെ എന്താ പറയുക!!?

രാഷ്ട്രീയക്കാരന്‍ കണികാണാന്‍ പോലും കൊള്ളാത്തവനാണെന്ന് ജനം തിരിച്ചറിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബങ്കളൂരുവില്‍ ഇന്നലെ കണ്ടത്. എല്ലാര്‍ക്കും ഈ തിരിച്ചറിവുണ്ടായാല്‍ നമ്മുടെ നാട് രക്ഷപ്പെടും.

Saturday, November 29, 2008

ശവംതീനികളാല്‍ ഭരിക്കപ്പെടുന്ന ഒരു പൌരന് ചോദിക്കാനുള്ളത്..

രാജ്യത്ത് എന്തു സംഭവിച്ചാലും അയല്‍ രാജ്യത്തിലേക്ക് വിരല്‍ ചൂണ്ടി കുറേ കുരച്ചാല്‍ എല്ലാം ആയി എന്ന് നമ്മെ ഭരിക്കുന്നവര്‍ കരുതുന്നത് എന്ത്കൊണ്ട്?
നാടിനെ രക്ഷിക്കാന്‍ കുറേ ചെറുപ്പക്കാര്‍ ജീവന്‍ പണയം വച്ച് പോരാടുമ്പോള്‍ എവിടെയായിരുന്നു ഈ നാണം കെട്ട വര്‍ഗം?
എത്ര തവണ നാം ഇതനുഭവിച്ചു? ഇനിയെത്ര അനുഭവിച്ചാലാണ് നാം പാഠം പഠിക്കുക? അതിനെത്ര ശവപ്പെട്ടികള്‍ ഇനിയും നിരക്കണം?

നമ്മുടെ പോലീസ്, ഇന്റലിജെന്‍സ് സംവിധാനം എന്ത് ചെയ്യുകയാണ്?
ഏന്തുകൊണ്ടാണ് ഒരുപറ്റം ക്രിമിനലുകല്‍ക്ക് രാജ്യത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താനായത്? തിരിച്ചറിയല്‍ കാര്‍ഡുകളും കുടുംബ വീടിന്റെ അഡ്രസ്സുമായാണ് ക്രിമിനലുകള്‍ അക്രമത്തിനെത്തിയത് എന്നാണോ ഇവര്‍ നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്?
ഇന്ത്യയെ ഔപചാരികമായി ഭീകര വിരുദ്ധ യുദ്ധത്തിലേക്ക് ആനയിക്കുവാനാണോ ഈ കോലാഹലം?

നപുംസക തുല്യനായ ഒരു പ്രധാന മന്ത്രി. സുന്ദര വിഡ്ഡിയായ ഒരു ആഭ്യന്തര മന്ത്രി. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങുന്ന, ലോകൈക കോമാളിയായ ഒരു പ്രതിപക്ഷ നേതാവ്.
ഈ ശവംതീനികളെ നാം എന്നാണ് തിരിച്ചറിയുക?
നൂറ്കോടി ജനതയ്ക്ക് ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയില്ലെന്നാണോ?

Sunday, November 23, 2008

ഒരു ബന്ദെങ്കിലും നടത്തൂ, പ്ളീസ്.........

സര്‍വ ഭാരത രാഷ്ട്രീയത്തൊഴിലാളികളേ,
ഞങ്ങള്‍ക്കെ മാപ്പ് തരൂ. നിങ്ങളെ ഞങ്ങള്‍ പലപ്പോഴായി ഒരുപാട് പഴിച്ചിട്ടുണ്ട്, ശപിച്ചിട്ടുണ്ട്. എല്ലാം തിരിച്ചെടുക്കുന്നു. മന്നിച്ചിടുങ്കോ....
ഇപ്പോള്‍, ദയവായി ഞങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്യണം - ഒരു പ്രക്ഷോഭം നടത്തിത്തരണം...പ്ളീസ്..
വഴിയെ പോവുന്നവനെ കാള കുത്തിയാല്‍ ഭാരത ബന്ദ് നടത്തുന്നവരല്ലേ നിങ്ങള്‍? നിങ്ങള്‍ക്ക് അതിന് കഴിയും - നിങ്ങള്‍ക്കേ കഴിയൂ.

അടിയങ്ങളുടെ ജീവിതം മഹാ കഷ്ടത്തിലാണ്. വിശപ്പ് തീരെ ഇച്ചിരി ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി. പച്ചക്കറി കണ്ട കാലം മറന്നു. മീനും ഇറച്ചിയും കണ്ടാല്‍ എങ്ങനെയിരിക്കും എന്നു പോലും ഓര്‍മയില്ല.
വേണ്ടാഞ്ഞിട്ടല്ല - ഇതിന്റെയൊക്കെ വില കേള്‍ക്കുമ്പോഴേ അടിയങ്ങള്‍ക്ക് ബോധം മറയുന്നു. ദിവാകരന്‍ മന്ത്രിയുടെ കോഴി, പാല്‍, മുട്ട ഇവയൊക്കെയാണെങ്കില്‍ നിങ്ങളെപ്പൊലെയുള്ള രാഷ്ട്രീയക്കാര്‍, ക്വൊട്ടേഷന്‍ ബിസിനസ്സ്കാര്‍, ഗുണ്ടകള്‍, ടാറ്റ-ബിര്‍ലമാര്‍ തുടങ്ങിയവര്‍ക്കേ ഇപ്പൊള്‍ പ്രാപ്യമാവൂ.
അധികം വൈകാതെ ഞങ്ങള്‍ പട്ടിണി കിടന്ന് ചാകും.

എണ്ണക്ക് അന്താരാഷ്ട്ര ചന്തയില്‍ പത്തുനൂറ്റിനാല്‍പത് അമേരിക്കന്‍ ഉറുപ്പിക ഉണ്ടായിരുന്ന കാലത്താണ് ഇവിടെ ഇന്ധന വില കൂട്ടിയത്. അത് കുറഞ്ഞ് അറുപതില്‍ താഴെ വന്നാല്‍ ഇവിടെയും വില കുറയ്ക്കാമെന്ന് നമ്മുടെ പ്രധാന സചിവന്‍ വാക്ക് പറഞ്ഞിരുന്നതാണ്. "ഒരു വാക്ക്, ഒരു തന്ത" എന്ന തത്വത്തില്‍ വിശ്വാസമില്ലാഞ്ഞിട്ടാണൊ അതോ ഇതിലേതിന്റെയോ എണ്ണത്തില്‍ അങ്ങേര്‍ക്ക് അത്ര തിട്ടം പോരാഞ്ഞിട്ടാണോ എന്നറിയില്ല, ഈയിടെയായി ആ മാന്യ ദേഹത്തിന് "അമളീഷ്യം" പിടിപെട്ടിരിക്കുന്നു. മന്‍മോഹന്റെ വാക്കും പഴയ ചാക്കും എന്ന മട്ടായിരിക്കുന്നു.
വെള്ളക്കരം കരണ്ട് കരം തുടങ്ങിയ കരങ്ങളൊക്കെ തനി ബൂര്‍ഷ്വാ സങ്കല്‍പങ്ങളാകയല്‍ അവയൊക്കെ മാര്‍ക്സിയന്‍ രീതിയില്‍ ഭീമമായിത്തന്നെ കൂട്ടീ ഇവിടിത്തെ ലോക്കല്‍ മാര്‍ക്സുമാര്‍.

കൊള്ളുന്നവനോ ഉളുപ്പില്ല, എങ്കില്‍ തല്ലുന്നവനെങ്കിലും വേണ്ടേ?

അതുകൊണ്ട് പ്രിയ രാഷ്ട്രീക്കാരേ, ഞങ്ങളുടെയൊക്കെ ജീവനും സ്വത്തിനും അധിപരായ പൊന്നു തമ്പുരാന്‍മാരേ, ദയവായി ഞങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പ്രവര്‍ത്തിയെങ്കിലും നിങ്ങള്‍ ചെയ്യുക.
ഒന്നുമല്ലെങ്കിലും അഞ്ചു വര്‍ഷം കൂടുമ്പോള്‍ ആടുമാടുകളെപ്പോലെ പോളിങ്ങ് ബൂത്തുകളില്‍ വന്ന് നിങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവരല്ലേ ഞങ്ങള്‍? നിങ്ങള്‍ക്ക് കക്കാനും പെണ്ണ് പിടിക്കാനും വിദേശ യാത്ര നടത്താനുമൊക്കെ നികുതിപ്പണം തരുന്നവരല്ലേ ഞങ്ങള്‍?

അതുകൊണ്ട് പ്ളീസ്, ഒരു ഭാരത ബന്ദെങ്കിലും നടത്തൂ...നിങ്ങല്‍ക്ക് നൂറ് പുണ്യം കിട്ടും.

എന്ന്,
വിശന്ന് ചാവാറായ ഇവിടുത്തെ പൌരന്‍മാര്‍

Thursday, November 20, 2008

വ്യഭിചാര ശുശ്രൂഷ കൈക്കൊള്ളേണമേ..

കുഞ്ഞാടിന്റെ കുറ്റം അതീവ ഗുരുതരവും ഹീനവുമായിരുന്നു - വിശുദ്ധരുടെ വ്യഭിചാര ശുശ്രൂഷയില്‍ പങ്കെടുത്തില്ല, ധൂപ പാത്രവുമായി കൂടെ നടന്നില്ല. വിശ്വാസ ഗോപുരങ്ങള്‍ പാടെ തകര്‍ത്തു തരിപ്പണമാക്കാന്‍ പോന്ന കുറ്റം.
കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിച്ചേ തീരൂ. SPC (സഭാ പീനല്‍ കോഡ്) അനുശാസിക്കുന്ന ശിക്ഷ ഉടനെ നടപ്പിലാക്കി. ശിരോവസ്ത്രത്താല്‍ സുരക്ഷിതമാക്കപ്പെട്ട കുഞ്ഞാടിന്റെ തലക്ക് കിട്ടിയ വടികൊണ്ടൊന്നു കൊടുത്തു. പിന്നെയും കൊടുത്തു ഒരു നാലഞ്ചെണ്ണം. എന്നിട്ടരിശം തീരാതെ കുഞ്ഞാടിന്റെ മേലെയും നടത്തീ ഒരു ശുശ്രൂഷ. സഹ വിശുദ്ധന്‍മാരും വിശുദ്ധകളും ചുറ്റുമിരുന്ന് ഓശാന പാടി. നീലച്ചിത്രങ്ങളിലെ സഹായികളെ പോലെ പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്തു തന്നു. ശുശ്രൂഷ ദൈവം രണ്ട് കൈയും നീട്ടി സ്വീകരിച്ചു എന്നുറപ്പയപ്പോള്‍ കുഞ്ഞാടിനേയും ദൈവത്തിങ്കലേക്ക് പറഞ്ഞയച്ചു.

അതിനിടയില്‍ ഒരു വിശുദ്ധക്ക് സംശയം - "അപ്പോള്‍ നിയമം? പോലീസ്?"

പോ പുല്ല്. മുപ്പത് വെള്ളിക്കാശെന്നല്ല മൂന്ന് ചില്ലിക്കാശിന് പോലും സ്വന്തം അമ്മ പെങ്ങമ്മാരെ ഇറച്ചി വിലയ്ക്ക് വില്കാന്‍ തയ്യാറുള്ള ജന പ്രതിനിഥികളുണ്ട്. അവരുടെ വോട്ട് ബാങ്കിന്റെ താക്കോല്‍ കീശയിലുണ്ട്. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും സമ്രുദ്ധമായി കിട്ടുന്ന പണം മടിശ്ശീലയിലുണ്ട്. പോരാത്തതിന് ദൈവം, മതം, വിശ്വാസം എന്നു വേണ്ട സ്വന്തം നിഴലിനെ പോലും അശ്ലീലങ്ങള്‍ക്ക് മറയായി ഉപയോഗിക്കാന്‍ പോന്ന ബുദ്ധിയും ഉണ്ട്. ഇതൊക്കെ ഉള്ളപ്പോള്‍ എനിക്കും മീതെ ഏത് നിയമം? ഞാന്‍ തന്നെ നിയമം. ഞാന്‍ തന്നെ സ്റ്റേറ്റ്....

നിയമ പാലക സംഘത്തെ ചൊല്‍പടിക്ക് നിര്‍ത്തുക വളരെ എളുപ്പമായിരുന്നു - എന്തെങ്കിലും എച്ചില്‍ക്കഷണം എറിഞ്ഞു കൊടുത്താല്‍ അവര്‍ നായ്ക്കളെപ്പോലെ പോലെ അതും ചവച്ച് ഇരുന്നോളും. എല്ലാ തെളിവുകളും അവര്‍ തന്നെ അതി വിദഗ്ധമായി ഇല്ലായ്മ ചെയ്തു. വോട്ടെന്ന പച്ചില കാണിച്ചപ്പോള്‍ ഖദര്‍ ധാരികള്‍ ആടുകളെപ്പോലെ പിറകെ വന്നു. ഇന്ദ്രപ്രസ്ഥ്ത്തിലേക്ക് ചില ഖദര്‍ ധാരികളെ പറഞ്ഞയച്ച് അവിടുത്തെ അധികാര കേന്ദ്രങ്ങളുടെ കൈ കുഴമ്പിട്ടു തിരുമ്മി. അങ്ങനെ നീണ്ട 16 വര്‍ഷം നാടിനെയും നിയമത്തെയും ദൈവത്തേയും വെല്ലുവിളിച്ച് നാടകമാടി.... ഇനി ഇതൊന്ന് അവസാനിപ്പിക്കണം. ചില സഭാ വിരുദ്ധരും കോടതിയും വിടാതെ പിന്‍തുടരുകയാണ്. അതുകൊണ്ട് നാടകത്തിന്റെ അന്ത്യ രംഗം അവതരിപ്പിക്കാന്‍ സമയമായി.

ലോകത്ത് ഏതെങ്കിലും കോടതിക്ക് സ്വീകാര്യമായ തെളിവിന്റെ ഒരു തരിമ്പെങ്കിലും ബാക്കിയില്ലെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ആയതിനാല്‍ ഇനി അറസ്റ്റാവാം, കോടതിയാവാം - ഒരു സുപ്രഭാതത്തില്‍ തെളിവുകള്‍ ലഭിച്ചു എന്ന് വെറുതെ പറഞ്ഞാല്‍ മതിയല്ലോ. സുപ്രിം കോടതി വരെയുള്ള നീതിയുടെ വഴിയില്‍ എവിടെയെങ്കിലും വച്ച് ഉടഞ്ഞോളും ഈ കേസ്. മധ്യമങ്ങള്‍ രണ്ട് ദിവസം ആഘോഷിക്കുമായിരിക്കും. അത് കഴിഞ്ഞാല്‍ എല്ലാം തീരും. പിന്നെ വീണ്ടും പതിവ് ശുശ്രൂഷകള്‍ ആവാം.

എന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഞാന്‍ തന്നെ നിയമം, ഞാന്‍ തന്നെ സ്റ്റേറ്റ്. ഞാന്‍ ദൈവത്തിനും മീതെയാണ്.

വാല്‍ക്കഷണം: ഖദര്‍ ധാരികള്‍ തല്‍കാലം പ്ലേറ്റ് മാറ്റിയിരിക്കുന്നു. "കുറ്റവാളികളെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം" എന്നൊക്കെ പറയുന്നു. അപ്പോള്‍ ജനം കൂട്ടിച്ചേര്‍ക്കുന്നു .."അതെ, അതേത് മാണിയായാലും"

ആമേന്‍

Monday, November 10, 2008

എങ്കിലും, കലാമേ...:(

ബഹുമാന്യനായ മുന്‍ രാഷ്ട്രപതി ശ്രീ അബ്ദുള്‍ കലാം അവര്‍കള്‍ക്ക്,

പണ്ടൊരിക്കല്‍ ഒരു അമേരിക്കന്‍ സായിപ്പിനോട് "Our president is a rocket scientist, how about yours?" എന്ന് അഭിമാനത്തോടെ ചോദിച്ചതും അത് കേട്ട് സായിപ്പിന്റെ മുഖം ചമ്മി മഞ്ഞിച്ചു പോയതും ഉള്‍പ്പുളകത്തോടെ ഓര്‍ക്കുന്ന ഒരു ഭാരതീയനാണ് ഞാന്‍.

ഒരു വിഖ്യാത ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ താങ്കളോട് ഈയുള്ളവന് അതിയായ മതിപ്പും ബഹുമാനവുമാണ് ഉള്ളത്. താങ്കള്‍ ഇനിയൊരു തവണ കൂടി ഇന്ത്യയുടെ രാഷ്ട്രപതി പദം അലങ്കരിക്കണമെന്ന് ഈയുള്ളവന്‍ അതിയായി ആഗ്രഹിച്ചിരുന്നു.

എങ്കിലും എന്റെ കലാം സാറേ, ഇതിച്ചിരി കടുപ്പമായിപ്പോയി...

പണ്ടൊരിക്കല്‍ താങ്കള്‍ പുട്ടപര്‍ത്തിയില്‍ പോയി അവിടുത്തെ ബാബ സാറാണ് സര്‍വ ലോക പാലകന്‍ എന്ന മട്ടില്‍ ഒരു കവിത ചൊല്ലിക്കളഞ്ഞത് ഒട്ടൊരു നടുക്കത്തോടെയാണ് ഈയുള്ളവന്‍ കേട്ടത്. അന്ന് പക്ഷേ താങ്കള്‍ക്ക് അതിനൊരു എക്സ്ക്യൂസെങ്കിലും ഉണ്ടായിരുന്നു. അധികാരത്തിലിരിക്കുമ്പോള്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി പലരെയും സുഖിപ്പിക്കേണ്ടി വരുമല്ലോ. അതുകൊണ്ട് അന്നത് കാര്യമാക്കിയില്ല.
പക്ഷേ ഇപ്പോള്‍, എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനായി, സര്‍വതന്ത്ര സ്വതന്ത്രനായി ഇരിക്കുമ്പോള്‍ താങ്കള്‍ ഭരണങ്ങാനത്ത് ചെന്ന് അല്‍ഫോന്‍സാമ്മയെ പറ്റി കവിത ചൊല്ലിക്കളഞ്ഞല്ലോ എന്റെ കലാം സാറേ... വലിയ ചതിയായിപ്പോയി.

സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തേണ്ടത് ഒരു പൌരന്റെ മൌലിക ധര്‍മമാണെന്ന് ഭരണഘടന അനുശാസിക്കുന്ന കാര്യം താങ്കള്‍ക്ക് അറിയാതിരിക്കന്‍ നിര്‍വാഹമില്ല. അപ്പോള്‍, അല്‍ഫോസാമ്മയുടെ റെക്കമെന്റേഷനില്‍ ദൈവം ഒരു കുട്ടിയുടെ കാലിന്റെ ഷേപ്പ് മാറ്റിക്കൊടുത്തു എന്നും മറ്റുമുള്ള വഷളന്‍ പ്രചാരണങ്ങള്‍ക്ക് താങ്കളും കൂട്ട് നില്‍ക്കാന്‍ പാടുണ്ടോ? താങ്കള്‍ ഒന്നുമല്ലേലും ഒരു ശസ്ത്രജ്ഞനല്ലേ? സത്യം പറഞ്ഞതിന് ഗലീലിയോയെ പീഢിപ്പിച്ചത് ആരാണെന്ന് താങ്കള്‍ക്ക് അറിയാമല്ലൊ. ബ്രൂണോയെ ചുട്ട് കൊന്നത് ആരാണെന്ന് അറിയാമല്ലൊ. എന്നിട്ടും...

അസ്സല്‍ നിരീശ്വര വാദികളായിരുന്ന ചാര്‍വാകനെയും കണാതനെയും ഋഷികളായി കരുതിയിരുന്ന നമ്മുടെ നാട്ടില്‍ വെറും തട്ടിപ്പ് സ്വാമിമാരുടെയും വിശുദ്ധന്‍മാരുടെയും മുന്നില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ ഒരു മിസൈല്‍ ശസ്ത്രജ്ഞനു പോലും കഴിയുന്നില്ല എന്നാണൊ? നിങ്ങള്‍ ഇങ്ങനെ ആയാല്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും?

ഒരു റോള്‍ മോഡലിന് വേണ്ടി പരക്കം പായുന്ന നമ്മുടെ യുവ തലമുറക്ക് താങ്കള്‍ എന്നും ഒരു പ്രത്യാശയയായിരുന്നു. അതും താങ്കള്‍ തകര്‍ത്തുകളഞ്ഞല്ലോ...

രാജ്യത്തിന്റെ ഭാവി വിസുദ്ധന്‍മാരിലും സിദ്ധന്‍മാരിലും സ്വാമിമാരിലും അല്ല, മറിച്ച് ശാസ്ത്രോന്‍മുഖമായ ഒരു സമൂഹത്തിലാണ് എന്ന തിരിച്ചറിവാണ് നമുക്ക് ഏറ്റവും അത്യാവശ്യം. അതുകൊണ്ട് ബഹുമാന്യനായ ശ്രീ അബ്ദുള്‍ കലാം, താങ്കള്‍ ദയവായി അന്ധ വിശ്വാസ പ്രചരണത്തിന് കൂട്ട് നില്‍ക്കാതിരിക്കുക, കാരണം ഇത് നമ്മുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്.

എന്ന്,
ഒരു കുട്ടി.

Tuesday, October 28, 2008

"തീവ്രവാദി" ആക്ഷേപം - ഒരു വിശദീകരണം.

ഈയുള്ളവന്റെ കഴിഞ്ഞ പൊസ്ട് ( http://thekidshouts.blogspot.com/2008/10/blog-post_25.html ) വായിച്ച പ്രിയ വായനക്കാര്‍ ചില വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നതായി, അവിടെ രേഖപ്പെടുത്തപ്പെട്ട ചില അഭിപ്രായങ്ങ്ങ്ങളില്‍ നിന്നും മനസിലാവുന്നു. അതിനാലാണ് ഈ കുറിപ്പ്.

മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നുള്ള അഭിപ്രായം ലേഖകന്‍ ഒരിക്കലും വച്ചു പുലര്‍ത്തിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ അത് അതേപടി പച്ചയായി അവിടെ എഴുതി വെക്കുമായിരുന്നു.

"പിടിച്ച തീവ്രവാദികളെല്ലാം മുസ്ളീങ്ങളാണെങ്കിലും സമുദായത്തെ ആരും കുറ്റം പറഞ്ഞുപോകരുത്"...
മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണത്തിലെ അപക്വതയെപ്പറ്റി ധ്വനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ വാചകം പ്രയോഗിച്ചത്.
തറവാട്ടിലെ പിള്ളേര്‍ കൊലക്കുറ്റത്തില്‍ അകത്തായാല്‍, തറവാട്ടു മഹിമ പ്രസംഗിച്ച് നടക്കുകയല്ല ഉത്തരവാദിത്വമുള്ള തറവാട്ട് കാരണവന്‍മാര്‍ ചെയ്യേണ്ടത്, പിള്ളേരെ അടക്കി നിര്‍ത്തുകയാണ്. Put your house in order, first എന്ന് ഏതെങ്കിലും കുട്ടി ഇവരുടെ മുഖത്ത് നോക്കി പറഞ്ഞാല്‍ അതിനര്‍ഥം തറവാട്ടിലെ എലാ പിള്ളേരും കൊലയാളികളാണ് എന്നല്ല. നാട്ടിലെ കൊലയാളികളെല്ലാം ഈ തറവാട്ടിലേതാണ് എന്നുമല്ല.

ആത്യന്തികമായി, സെക്യുലര്‍ എന്നവകാശപ്പെടുന്ന ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെയും ഹെല്‍മെറ്റ് വേട്ടയെ മുക്തി മാര്‍ഗമായി കാണുന്ന നിയമ പാലന സംവിധാനത്തിന്റെയും ദയനീയ പരാജയമാണ് ഇന്നത്തെ അരാജക അവസ്ഥ്ക്ക് കാരണമായത് എന്നത് കൊണ്ട് തന്നെ ഈ പ്രശ്നത്തിന്റെ പരിഹാരം ഒട്ടും എളുപ്പമാവില്ല. പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടി വരും

ഇനിയും വായനക്കാരുടെ വിയോജന/യോജന കുറിപ്പുകള്‍ അറിയിക്കുക. ഇതൊരു ആശയ സംവാദത്തിന് വഴി വച്ചാല്‍ ഈയുള്ളവന്‍ ധന്യനായി :)

NB:- ഈ വിശദീകരണം ഒരു കമന്റ് ആയി പ്രസ്തുത പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

Saturday, October 25, 2008

...പെട്ടെന്ന് കുറേ തീവ്രവാദികള്‍ പൊട്ടി മുളച്ചു‌!

കേരളത്തിലെ ക്രമസമാധാനം ഒട്ടും പന്തിയല്ലെന്ന് ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് മനസിലായിട്ട് കാലം കുറേയായി. നാട്ടുകാരുടെ സ്വത്തിന് പോയിട്ട് ജീവനു പോലും ഒരു ഗ്യാരണ്ടിയും ഇല്ലാത്ത അവസ്ഥ. കാര്യങ്ങള്‍ ‍ഇങ്ങനെ ജോറായി ഇരിക്കുമ്പോഴാണ് പുതിയ ഗുണ്ട് പൊട്ടിയിരിക്കുന്നത്. തീവ്രവാദികള്‍ - കേരളം മൊത്തം അവര്‍ സ്വൈര വിഹാരം നടത്തുകയാണത്രെ.
നാട്ടുകാര്‍ക്ക് ഇതും മുന്‍പേ അറിയാമായിരുന്നു. ചിലരെങ്കിലും അറിയിക്കേണ്ടിടത്ത് അറിയിച്ചതുമാണ്. പക്ഷേ നമ്മുടെ പോലീസുകാര്‍ മാത്രം ഒന്നും അറിഞ്ഞില്ല, കണ്ടില്ല!

പോലീസിന്റെ കാഴ്ച പണ്ടേ സവിശേഷമാണല്ലോ. പൊതു മുതല്‍ നശിപ്പിച്ചവനും കൊലപാതകിയുമൊക്കെ അവരുടെ മൂക്കിനു താഴെ ഞെളിഞ്ഞു നടന്നാലും അവര്‍ ഒന്നും കാണില്ല. എല്ലാരും പിടികിട്ടാപ്പുള്ളീകളാണെന്ന് റിപ്പോര്‍ട്ട് ചെയ്തുകളയും. ജനങ്ങളുടെ നികുതിക്കാശ് കൊണ്ടാണ് ജീവിക്കുന്നത് എന്ന ഉത്തമ ബോദ്ധ്യം ഉള്ളത് കൊണ്ട് ജനോപകാരപ്രദമായ ബ്ളേഡ് കമ്പനി നടത്തിപ്പ് വണ്ടി പിടുത്തം തുടങ്ങിയവയിലാണ് ഏമാന്‍മാര്‍ക്ക് താല്പര്യം. പെട്ടെന്നു കാശിന് ആവശ്യം വന്നാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടരുതല്ലൊ. വഴിയെ പോകുന്ന പിള്ളേരെ തടഞ്ഞു നിര്‍ത്തി വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയാല്‍, നാട്ടിലെ എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യാം, അല്പം ദ്രവ്യം തടയുകയും ചെയ്യും. ഇത്തരം ആനക്കാര്യങ്ങള്‍ക്കിടയിലാ തീവ്രവാദം എന്ന ചേനക്കാര്യം..
കേന്ദ്ര ഇന്റലിജന്‍സുകാര്‍ പല തവണ "വാര്‍ണിങ്ങ്" കൊടുത്തതാ, ചില "ഉസ്താദുമാരുടെ" മേലെ ഒരു കണ്ണ് വേണമെന്ന്. നമുക്ക് "ഇന്റലിജന്‍സ്" തരാന്‍ ഇവന്മാരാര്? അഞ്ച് പൈസക്ക് വകുപ്പില്ലെങ്കിലും അഞ്ഞൂറ് രൂപക്ക് ജാട കാണിക്കുന്നവനാണ് മലയാളി. ഇവിടുത്തെ കാര്യം നോക്കാന്‍ ഇവിടെ ഇന്റലിജന്‍സുകാരുണ്ട്. അവര്‍ക്ക് ഭയങ്കര "ഇന്റലിജന്‍സ്" ആയതിനാല്‍ എവിടെയെങ്കിലും ഒരീച്ച പറന്നാല്‍ പോലും നമ്മളറിയും. പിന്നെയെന്തിനാ കേന്ദ്രത്തിലെ അണ്ണാച്ചികളുടെ ഓശാരം? വിട്ടു പോടേ പാണ്ടീ...മഷിയിട്ടു നോക്കിയാല്‍ പോലും ഇവിടെയൊരു ആതങ്കവാദിയെ കാണില്ല...നീ നിന്റെ പണി നോക്ക്..

അങ്ങനെ സ്വസ്ഥമായി ബിസിനസ്സും നോക്കിയിരിക്കുമ്പോഴാണ് അങ്ങ് കശ്മീരത്തു നിന്ന് ഒരു ഇണ്ടാസ് - അവിടെ സൈന്യത്തിന്റെ വെടിയേറ്റ് ചരിഞ്ഞ നാല് കൊമ്പന്‍മാര്‍ കേരള രാജ്യത്ത് നിന്ന് ഉള്ളവരാണത്രെ.
കേട്ട പാതി കേള്‍ക്കാത്ത പാതി, തറപ്പിച്ച് പറഞ്ഞു - "ഏയ്, മലയാളികളാവാന്‍ വഴിയില്ല. വല്ല പാണ്ടികളുമായിരിക്കും. ദിസ് ഈസ് ഗോഡ്സ് ഓണ്‍ കണ്‍ട്രി, യൂ നോ?"
പക്ഷേ കശ്മീരികളുണ്ടോ വിടുന്നു, അവരിതെത്ര കണ്ടതാ!? വന്നു നോക്കിയിട്ട് പറയെന്നായി അവര്‍. ശരി, നാട് കാണാന്‍ കിട്ടുന്ന ഒരു ചാന്‍സല്ലേ, ഒന്നു പോയി കണ്ടേച്ചു വരാം എന്നോര്‍ത്താണ് പോയത്. ചെന്ന് കണ്ടപ്പൊള്‍ ഞെട്ടിപ്പൊയി - ദേ കിടക്കുന്നു വെട്ടിയിട്ട പോലെ നല്ല പച്ച മലയാളികള്‍ നാലെണ്ണം. തണുപ്പ് മാറ്റാനായി അല്‍പം അകത്താക്കിയിരുന്നത് കൊണ്ട് പേടിച്ച് നിലവിളിച്ചില്ല. ഉടനെ പഞ്ഞു സന്ദേശം ഹെഡ്ക്വാര്‍ടേഴ്സിലേക്ക്. "സി ഐ ഡീ, ജാഗ്രതൈ, ചത്തതു നാലും നമ്മ ഊരുകാര്‍ " സന്ദേശം കിട്ടിയതും കേരളാ പോലീസ് ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി. പിന്നെ "വടിയെട് തോമാ, അടിയെട മാണീ, കയറെട് പൌലോസേ" എന്ന മട്ടില്‍ ഒരു പാച്ചിലായിരുന്നു. കുടവയറ് കാരണം സ്വന്തം പാദം കാണാന്‍ പറ്റാത്തവര്‍ എവിടം വരെ ഓടാന്‍ ? ചെന്നു പൊക്കി കണ്ണൂരില്‍ നിന്ന് ഒരുത്തനെ, മലപ്പുറത്ത് നിന്ന് വേറൊരുത്തനെ. ഇവരൊക്കെ ഇന്നലെ വരെ സുജായികളായി നടന്നു യുവാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു എന്നു അന്വേഷിച്ച് കണ്ടുപിടിച്ചു. കശ്മീരില്‍ നിന്ന് ഒരുത്തന്‍ ചാവാന്‍ നേരം കണ്ണൂരുകാരനെ വിളിച്ചുവത്രെ "അണ്ണാ കാപ്പാത്തുങ്കോ, ജീവന്‍ രക്ഷിക്കണം" എന്ന്!! ആ വിളി നമ്മള്‍ ട്രാക്ക് ചെയ്തു - എന്തൊരു ബുദ്ധി!!
ഇതൊക്കെ വിവരമുള്ളോര്‍ നേരത്തേ പറഞ്ഞില്ലായിരുന്നോ എന്നു ചോദിച്ചാല്‍ - പോലീസിനോട് അങ്ങനെ ചുമ്മാ പറഞ്ഞാ മതിയൊ, അതിനൊരു മാമൂലൊക്കെ ഇല്ലേ എന്നാണ് ഉത്തരം. ഇനി കുറേ റെയ്ഡൊക്കെ നടത്തും. ചിലരെ പൊക്കും. അങ്ങനെ കുറച്ച് കഴിയുമ്പോ എല്ലാരും ഇതൊക്കെ അങ്ങ് മറക്കും. അപ്പൊ നമുക്കും പഴയ ബിസിനസ്സിലേക്ക് മടങ്ങാമെന്നേ.

ഇനി, പോലീസുകാര്‍ ഇങ്ങനെ ഷൈന്‍ ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ? കാര്യങ്ങള്‍ കൈവിട്ടു പോയത് അറിഞ്ഞ ഉടനെ അങ്ങ് ഏ കേ ജീ സെന്ററിലെ വിഖ്യാത ശാസ്ത്രജ്ഞന്‍മാര്‍ ഗവേഷണത്തിലാണ്ടു. മൊത്തമായും ചില്ലറയായും അരിച്ചു പെറുക്കി, കോരിയെടുത്തു, മുക്രയിട്ടു. ഒടുക്കം ഗവേഷണത്തലവന്‍ ശ്രീമാന്‍ പിണറായി ഫലം പ്രഖ്യാപിച്ചു. "എന്‍ ഡീ എഫ് തീവ്രവാദ റിക്രൂട്മെന്റ് ഏജന്‍സിയാണ്". അരേ ഭഗവാന്‍, ക്യാ കമാല്‍ കാ കണ്ടുപിടുത്തം ഹൈ, ജീ!! നോബല്‍ സമ്മാനം സുനിശ്ചിതം!
ചാണ്ടി ചെന്നിത്തലാദികള്‍ അവരവരുടെ ബുദ്ധിക്കനുസരിച്ച് ഓരോന്ന് പറഞ്ഞു. അത് പിന്നെ, അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യ മന്ത്രിയെ തീരുമാനിക്കും വരെ നീയോ ഞാനോ എന്ന മട്ടില്‍ ഇങ്ങനെ വിവരക്കേട് പറഞ്ഞ്കൊണ്ടിരിക്കണമല്ലോ. അതു കഴിഞ്ഞാല്‍ കണാം പൂരം!!
ഭാ ജ പാ - ക്കാര്‍ ആവുമ്പോ വലിയ വര്‍ത്തമാനമേ പറയൂ. പറയുന്ന കാര്യം തെളിയിക്കാന്‍ യാതൊരു ബധ്യതയും നമുക്കില്ലാത്തത് കൊണ്ട് എന്തും പറയാം. പണ്ടൊരു സ്വാമിയെ പിടിച്ചപ്പോഴും ഇങ്ങനെ കുറെ പറഞ്ഞതാ, ഒരു മന്ത്രിയെ ആപ്പിലാക്കാന്‍ നമ്മടെ പോക്കറ്റില്‍ തെളിവുണ്ട്, ഇപ്പൊ പുറത്തെടുക്കും എന്നൊക്കെ. ഏന്നിട്ടെന്തായി? അതൊക്കെ അതിന്റെ വഴിയേ നടക്കും. ഇതൊക്കെ ഒരു നമ്പരല്ലേ?!!
ഏറ്റവും സന്തോഷം ലീഗുകര്‍ക്കാണ്. സ്വന്തം കാലിനടിയിലെ മണ്ണല്ലേ ഒലിച്ചു പോയിക്കൊണ്ടിരുന്നത്? ഒരു വിമാനത്താവളത്തിന്റെ മണ്ടയില്‍ പച്ചക്കൊടി കെട്ടുമ്പോലെ എളുപ്പമല്ല സ്വന്തം സമുദായത്തിലെ പിള്ളേരെ കൂടെ നിര്‍ത്തുക എന്നത്. ആലോചിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു വടി കൈയില്‍ കിട്ടിയത്. മര്യാദക്ക് എല്ലാരും കൂടെ നിന്നോ, അല്ലെല്‍ സിമി, എന്‍ ഡീ എഫ്...അഴിയെണ്ണിക്കും..പറഞ്ഞേക്കം.
ഇനിയിപ്പൊ ഏതായാലും സൌകര്യമായി പെണ്ണ് പിടിക്കാം, ജ്വല്ലറി ഉദ്ഘാടനത്തിന് പോവാം..ആഹാ, വൈദ്യര് വിധിച്ചതും.....!!! പക്ഷേ ഒറ്റ കാര്യമേ ഉള്ളൂ, പിടിച്ച തീവ്രവാദികളെല്ലാം മുസ്ളീങ്ങളാണെങ്കിലും സമുദായത്തെ ആരും കുറ്റം പറഞ്ഞുപോകരുത്...പറഞ്ഞാല്‍......., ഞങ്ങളൊന്നും ചെയ്യില്ല, ചുമ്മാ നാട്ടുകാരെ പറ്റിച്ച് ഇങ്ങനെ നടക്കും!!!!

ഈ പറഞ്ഞ എല്ലാ മഹാന്‍മാരും ആദ്യമായാണ് കേരളത്തില്‍ തീവ്രവാദത്തിന് വേരുകളുണ്ടെന്ന് അറിയുന്നത്! നിഷ്കളങ്കര്‍, അറിവില്ലാ പൈതങ്ങള്‍!! ഇത്രയും കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടും ഇവര്‍ക്കാര്‍ക്കും ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല!
ഇവരൊക്കെ സ്വയം മന്ദബുദ്ധി ചമയുകയാണൊ അതോ
നാട്ടുകരെ മന്ദബുദ്ധികളാക്കുകയാണോ?

മലയാളികള്‍ക്ക് ബുദ്ധിക്കൊന്നും ഇപ്പോഴും വലിയ കുറവില്ല. പിന്നെ പ്രതികരണ ശേഷി - അതിന് അടുത്ത കാലത്തായി അല്‍പം ക്ഷയം സംഭവിച്ചിട്ടുണ്ട്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അധികം വൈകാതെ അതും ഓ കെ ആകും. അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്നാണല്ലോ.

അതുകൊണ്ട് കാക്കിയിട്ടവരും ഖദറിട്ടവരുമായ മഹാന്‍മാരേ, നിങ്ങള്‍ ജനങ്ങളെ ചൊറിഞ്ഞുകൊണ്ടേ ഇരിക്കുവിന്‍. നിങ്ങള്‍ക്കുള്ള ശമ്പളം ജനങ്ങള്‍ വൈകാതെ ക്രെഡിറ്റ് ചെയ്യും.

Thursday, October 16, 2008

ആത്മീയ ദര്‍ശനങ്ങളും വരങ്ങളുമുള്ള യുവതി

പണ്ട്, പ്രായം കൊണ്ട് വയോധികനും എന്നാല്‍ മനസ്സില്‍ നിത്യ യൌവനം കൊണ്ടുനടക്കുന്നവനുമായ ഒരു സിനിമാ നടന്‍ ഒരു യുവ നടിയെ പറ്റി പറഞ്ഞത് ഇങ്ങനെ: "മലയാളത്തിലെ വിവരവും വിദ്യാഭ്യാസവുമുള്ള ഏക നടി". നമ്മുടെ കലാലയങ്ങളില്‍ ഇത് പിന്നീടൊരു ശൈലിയായി മാറി.

ഇന്ന് വേറൊരാള്‍ ( നടിക്കുന്നത് സിനിമയിലല്ല! ) വേറൊരുത്തിയെപ്പറ്റി പറയുന്നതിങ്ങനെ: "ആത്മീയ ദര്‍ശനങ്ങളും വരങ്ങളുമുള്ള യുവതി"!!!!

കലാലയ വിദ്യാര്‍ത്ഥികള്‍ക്കു പ്രയോഗിക്കാന്‍ ഒരു ശൈലി കൂടി!

ഹെന്റമ്മോ... എനിക്ക് ചിരിക്കാന്‍ വയ്യേ!!!!!

യുവതി ദിവ്യ ശിശുവിനെ പ്രസവിക്കും എന്നു വരെ ടിയാന്‍ പറഞ്ഞുകളഞ്ഞത്രെ! (കൊച്ച് ദിവ്യനാണോ അല്ലയ്ശൊ എന്ന് തീരുമാനിക്കാനുള്ള അവകാശം ടിയാനില്‍ നിക്ഷിപ്തമാണല്ലൊ) തട്ടിപ്പുകള്‍ വെളിച്ചത്താക്കാന്‍ വേണമെങ്കില്‍ CBI യെ വരെ പുള്ളിക്കാരി വെല്ലും ( പയസ് ടെന്‍ത് കോണ്‍വെന്റിലേക്ക്‍ പുള്ളിക്കാരിയെ വിടല്ലേ ..pleeeeease).

ഈശ്വരാ എന്തൊക്കെ കാണണം :(
ഇവന്മാരെയൊക്കെ തട്ടിപ്പുകാര്‍ എന്നു വിളിച്ചാ തട്ടിപ്പുകാര്‍ കേസ് കൊടുക്കും.
ഒരു സിനിമയില്‍ സലീം കുമാര്‍ ചൊദിക്കുന്ന ചോദ്യമാണ് ഓര്‍മ വരുന്നത് "അല്ലാ..ഇതിപ്പൊ എനിക്കാണോ വട്ട്..അതോ നാട്ടുകാര്‍ക്കു മൊത്തത്തിലോ"

NB:-ഈയുള്ളവന്റെ പഴയ ഒരു പൊസ്ട് ഇതിനൊപ്പം ചേര്‍ത്തു വായിച്ചാല്‍, കൂടുതല്‍ "വട്ടുകള്‍" വെളിപ്പെടും :)
http://thekidshouts.blogspot.com/2008/10/blog-post.html

Monday, October 13, 2008

സെന്‍സെക്സും വിശ്വാസോം കാലും

ബുഷ് സായിപ്പിന്റെ നാട്ടില്‍ ദേശസാല്കരണോ? ന്റെ ദേവ്യേ, സുഗ്രിക്കങ്ങട്ട് വിശ്വസിക്കാനേ സാധിക്കണില്ല്യ!!! ലോകത്തുള്ള സകലമാന കമ്പോളങ്ങളുടെം മുന്നില്‍ ചെന്ന് നിന്ന്, പഴേ മലയാളം സിനിമേലെ വില്ലന്മാരെപ്പൊലെ, തുറക്കെടീ അഴിക്കെടീന്നൊക്കെ വിളിച്ചു കൂവി നടന്നപ്പൊ സ്വന്തം മുണ്ടഴിയാതെ നോക്കണംന്നുള്ള കാര്യം ഈ വിവരദോഷ്യോള് മറന്നൂന്നു തോന്നണു.

ഹൊ, നമ്മടെ നാട്ടില്‍ എന്താര്‍ന്നു പുകില്!! നാട്ട്കാര്ടെ കാശോണ്ട് ണ്ടാക്കിയ സര്‍വമാന സംഗത്യോളും നക്കാപ്പിച്ച വെലക്ക് കണ്ടോന്‌ വിറ്റു തൊലച്ചു. ന്നിട്ട്, ഭരണപരല്ലാത്ത എല്ലാ കാര്യങ്ങളില്‍ന്നും സര്‍കാര് വിട്ട് നിക്കണംന്നു വേദാന്തം പറഞ്ഞു. ഓഹരി വില്‍ക്കല്, മൊത്തമായി വില്‍ക്കല്...ശിവ ശിവ..ന്തായിരുന്നു കോലാഹലം!!
ന്നിട്ടിപ്പൊ ന്തായീ? ഇതൊക്കെ പറഞ്ഞു പഠിപ്പിച്ച സായിപ്പിന്റെ നാട്ടില് കണ്ടോന്മാര്‌ സര്‍വതും നശിപ്പിക്കുംന്നായപ്പൊ, സര്‍ക്കാരന്നെ അവറ്റോള്‍ടെ ഓഹരി വാങ്ങണു!!!
ഇവടത്തെ മന്ത്രി പുംഗവന്മാര് ഉളുപ്പില്ലാണ്ടെ വിളിച്ചു കൂവണു, ഇവടെ ആരും പേടിക്കണ്ടാ, പൊതുമേഖല ശക്താണൂന്ന്‍!!! പോരേ പൂരം!!! പണ്ട്, ആണിനും പെണ്ണിനും പോന്നൊരുത്തി, ഇക്കാണായ ബാങ്ക്കളൊക്കെ സര്‍ക്കാരിന്റെതാക്കി വെച്ചതോണ്ട് ഇപ്പൊ കഞ്ഞി കുടിച്ച് കെടക്കണു. ഇല്ലേല്‍ കാണായിരുന്നു.....

കച്ചോടക്കാര് കച്ചോടം നടത്ത്ണത് കാശ്ണ്ടാക്കാനാണ്‌, നാട്ടാരെ നന്നാക്കാനല്ലാന്ന്‍ ഏത് സുഗ്രിക്കും അറിയണ കാര്യാണ്‌. നാടിന്റെ കാര്യം നോക്കണത് സര്‍ക്കാരിന്റെ പണിയാണ്‌. അതിന്‌ വേണ്ടീട്ടാണ്‌ "ക്ഷേമ രാഷ്ട്രം" ന്നുള്ള ഒരു ചിന്താഗതി തന്നെ ണ്ടാക്കീട്ടുള്ളത്. ക്ഷേമംന്ന് പറഞ്ഞാ എല്ലാര്ടേം ക്ഷേമം...സുഗ്രീടേം കോരന്റേം ഗിരീശന്റേം എല്ലാം...അല്ലാതെ അമ്പാനിമാര്ടേം ബച്ചന്മാര്ടേം മാത്രല്ല..
ഇതൊന്നും പക്ഷേ നമ്മടെ സാമ്പത്തിക വിദഗ്ധന്മാര്ക്ക് മാത്രം അറീല്ല്യാര്‍ന്നു...അവര്ടെ തലേല് നെറയെ വല്ല്യ വല്ല്യ കാര്യങ്ങളല്ലേ..ഗുല്‍ഗുലാബി, ജുജൂബി, മ്പോജോ..തുടങ്ങിയ ഭയങ്കര കാര്യങ്ങള്. അതോണ്ട് ചെറിയ കാര്യങ്ങളൊന്നും അവറ്റോള്‍ ആലോചിച്ചില്ല!!!
എന്തൊരു മഹാന്മാര്‍!

പക്ഷേ കാര്യങ്ങള്‍ ഇങ്ങന്യൊക്കെ ആണേലും സുഗ്രിക്ക് പ്രതീക്ഷേണ്ട്. ന്താന്നല്ലേ? അതൊക്കേണ്ട് :)
ഒരു ചെക്കന്റെ രണ്ട് കാലും 90 ഡിഗ്രി വീതം തിരിച്ചു വെക്കാമെങ്കി സെന്‍സെക്സിന്റെ ചെറിയോരു മൊന 180 ഡിഗ്രി മേലോട്ടു തിരിച്ചു വെക്കാനാണോ പാട്?! ആ..അപ്പൊ അതന്നെ..പ്രാര്‍ത്ഥിക്ക്യാ...മുട്ടിപ്പായി പ്രാര്‍ത്ഥിക്ക്യാ...
കാലു തിരിഞ്ഞൂന്നുള്ളത് അദ്ഭുത പ്രവര്‍ത്യാ അല്ലാതെ തട്ടിപ്പൊന്നും അല്ലാന്ന് സുഗ്രിക്കു നൂറ് ശതമാനം ഒറപ്പാ. അതോണ്ടല്ലെ നമ്മടെ നാട്ടിലെ ചാനല്വോളായ ചാനല്വോളെല്ലാം ഇതു കൊട്ടി ഘോഷിച്ച് നടക്കണത്. വിശ്വാസ്യോള്‍ക്ക് ഒരു നിമിഷം പൊലും നഷ്ടപ്പെടാതിരിക്കാന്‍ ലൈവായിട്ടായിരുന്നു പ്രദര്‍ശനം!! ഒരു മിനുട്ടെങ്ങാനും കാണാതെ പോയാ അതിന്റെ പുണ്യം നഷ്ടപ്പെട്ടാലോ. എന്തൊരു ശുഷ്കാന്തി..

പിന്നെ, ഇന്ത്യേലെ വിശ്വാസ വിപണീടെ മൂല്യം എത്രേണ്ടെന്ന് കൃത്യമായി തിട്ടപ്പെടുത്തീട്ടൊന്ന്വല്ലാ ഈ വാഴ്ത്തല്വോളും വാഴ്ത്തപ്പെടല്വോളുമൊക്ക് നടക്കണേന്ന് സുഗ്രിക്ക് അസ്സലായിട്ടറിയാം. എല്ലാം അവിടുത്തേക്ക് വേണ്ടി....അത്രേ ഉള്ളൂ..
ഇനീപ്പൊ ഈ വിപണി ഒന്ന് തൊറന്നെടുക്കാംന്ന് വെച്ചാലോ, മറ്റൊര് കെടന്ന് ബഹളോണ്ടാക്കണുന്നേ. ഇന്ത്യേലെ മൊത്തം വിശ്വാസ വിപണീന്റേം നിധി കാക്കും ഭൂതങ്ങളായ ചെല ദള്ളുകാരും പരിഷത്തുകാര്വൊക്കെ ണ്ടല്ലോ, അവറ്റോള്. എന്തൊരു തോന്ന്യാസങ്ങളാ അവറ്റോള് കാണിക്കണെ? നിരോധിക്കണം, എല്ലാറ്റിനേം നിരോധിക്കണം..പണ്ട് സ്വന്തം കൂട്ടത്തിലെ അരു കുഞ്ഞാടിനെ സ്വന്തം കൂട്ടത്തില്‍ തന്നേള്ള വേറെ ചെല കുഞ്ഞാട്വോള് അശുദ്ധാക്കി കെണറ്റിലെറിഞ്ഞ് കൊന്നപ്പൊ അതിന്റെ പൊല്ലാപ്പൊന്ന് ഒതുക്കിക്കിട്ടാന്‍ പ്രയോഗിച്ച സമ്മര്‍ദ്ദത്തിന്റെ പത്തിലൊന്നു പ്രയോഗിച്ചാ മതി, ഇവറ്റോളെയൊക്കെ പുഷ്പം പോലെ നിരോധിച്ചെടുക്കാം.

അതോണ്ട് സുഗ്രിക്ക് ഒരു കാര്യം ഒറപ്പാ...ഇവരു വിചാരിച്ചാ എന്തേലും നടക്കും. സെന്‍സെക്സ് മോളിലോട്ട് കേറും. നോക്കിക്കോ..

Sunday, August 10, 2008

എടോം വലോം തിരിയാതെ പാവം സുഗ്രി

സുഗ്രി ഒരു നാട്ടുമ്പുറത്താ വളര്‍ന്നെ. കുട്ടിക്കാലത്ത് സുഗ്രിടെ നാട്ടില്‍ രണ്ട് പാര്‍ട്ടിക്കാരേ ണ്ടാര്‍ന്നുള്ളൂ. വീട്ടില്‍ന്നു കുറേ പടിഞാട്ട്‌, കടപ്പൊറത്ത് പോയാ മൂന്നാമതൊരു തരം പാര്‍ടിക്കാരേം കാണാര്‍ന്നു.
ഈ മൂന്നു കൂട്ടരെം കണ്ടാ എളുപ്പം തിരിച്ചറിയാര്‍ന്നു.

കടപ്പൊറത്തുള്ള കൂട്ടര്‍ക്ക്‌ തലക്കകത്ത്‌ തലച്ചോറിനു പകരം മസിലാ ണ്ടായിരുന്നെ. ബുദ്ധീന്നു പറെണ സാധനം ഒരു അത്യാവശ്യാന്നുള്ള അന്ധവിശ്വാസൊന്നും ഇവര്‍ക്കില്ല്യാര്‍ന്നു. ഒരു വടി നല്ല സ്പീഡില്‍ കറക്കാന്‍ കഴിയണം. ദെവസോം വൈകുമ്പൊ, അടുത്തുള്ള ഒരു അമ്പലത്തിന്റെ മൈതാനീല്‍ ഒത്തുകൂടി, ഒരു പ്രത്യേക ആക്രുതീല്‍ തുന്നിച്ച ട്രൗസറും ഇട്ടു, ചെറിയ കുട്ട്യോളെ അടി തട പഠിപ്പിക്കണം. ഇതൊക്കെയാര്‍ന്നു അവര്ടെ രാഷ്ട്രീയം. ഇങ്ങന്യൊക്കെ സ്ഥിരായി ചെയ്താ ഒരു സുപ്രഭാതത്തില്‍‍ ആര്‍ഷ ഭാരതം പൊങ്ങി വരുംന്നുള്ള കര്യത്തില്‍ അവര്‍ക്കു യാതൊരു സംശ്യൊം ഇല്യാര്‍‍ന്നു. . മസിലിന്റെ വലിപ്പാര്‍ന്നു അടിസ്ഥാന യോഗ്യത.
എന്നാലും സുഗ്രിക്കു ഇവരെ ഇഷ്ടാര്‍ന്നു. കാരണം ഇക്കൂട്ടര്‍ സനേഹിച്ചാ ചങ്കു പാറിച്ചുതര്വാര്‍ന്നു. വല വലിക്കുമ്പൊ മുട്ടന്‍ തെറിയോളു വിളിച്ചു പറയുംച്ചാലും മൈതാനീല്‍ എത്യാ ഭയങ്കര ഡീസെന്റാര്‍ന്നു.

രണ്ടാമത്തെ കൂട്ടര്‍ ഒറ്റ നൊട്ടത്തിലേ കള്ളന്മാരെ പൊലെ ണ്ടാര്‍ന്നു. തൂവെള്ള മുണ്ടും ഷര്‍ടും വേഷം. ടിക് 20 യെക്കാള്‍ വെഷോള്ള ചിരി. "ഇപ്പ കണ്ടോനെ അപ്പാ" യില്‍ ബിരുദാനന്തര ബിരുദമാര്‍ന്നു അടിസ്ഥാന യോഗ്യത. വല്ലോം നക്കാനോ കൈയിട്ടു വാരാനോ ഓസില്‍ ആളാവാനൊ തരോള്ള സ്ഥ്ലങ്ങളില്‍ മാത്രേ ഇക്കൂട്ടരുണ്ടാവൂ. ഇക്കൂട്ടത്തിലെ ചില പ്രമാണ്യോള്‍ ഇടക്കിടക്ക് നാട്ടിലെ ചില കണ്ണായ സ്ഥലങ്ങള് വാങ്ങിക്കൂട്ടും... അങ്ങനെ ആകെ മൊത്തം നിക്കാന്‍ പഠിച്ച കള്ളന്മാര്.

മൂന്നാമത്തെ കൂട്ടര്‍ ഇതിനെക്കാളൊക്കെ ശ്ശി കൂടിയ ഇനാര്‍ന്നു. അവറ്റോള്‍ടെ കൂട്ടത്തില്‍ രണ്ടു മൂന്നു വിഭാഗം ണ്ടാര്‍ന്നു. അത്യാവശ്യം എഴ്ത്തും വായനേം അറിയണ, നല്ല വീട്ടില്‍ പെറന്ന കുട്ട്യോളാണ് ആദ്യത്തെ വിഭാഗം. പ്രസങ്ങൊം മുദ്രാവക്യോം എഴ്തല്, പാര്‍ട്ടി ക്ലാസ്സുകളില്‍ വല്യ വല്യ കര്യങ്ങള് ചര്‍ച്ച ചെയ്യല്.. ഇതൊക്കെയാര്‍ന്നു ഇവരുടെ മുഖ്യ ധര്‍മം.

വല്യ പഠിപ്പൊന്നും ഇല്യാത്ത, പണിയെടുത്തു ജീവിക്കണ കുട്ട്യോളാര്‍ന്നു രണ്ടാമതെ വിഭാഗം. ചുവരെഴുതല്, പോസ്റ്റരൊട്ടിക്കല് പ്രകടനം നടത്തല് തൊടങ്ങീതാണ് ഇവരുടെ പണി. നാട്ടില്‍ വല്ല കല്യാണോം ണ്ടാവുമ്പൊ പന്തലിടാനും സദ്യ വെളമ്പാനും ഒക്കെ ഇവര് മുന്‍പന്തീല്‍ ണ്ടാവും. ഇനി മരണമാണെല്‍, ബന്ധു വീട്വോളില്‍ അറിയിക്കാന്‍ സൈക്കളും എട്ത്ത് ഓടണതും ചിതക്ക് മണ്ണ് കുഴക്കണതും ഒക്കെ ഇവരന്ന്യാര്‍ന്നു.

ശ്ശി തല നരച്ച, താടി വച്ച, എപ്പഴും ചിന്തിക്കണൂന്നു നടിക്കണ ഒരൂട്ടരാര്‍ന്നു ഈ പാര്‍ട്ടീലെ മൂന്നാമത്തെ വിഭാഗം. ഇവരു പിടിക്കണ മുയലിന് എപ്പഴും രണ്ടോ മൂന്നോ കൊമ്പുണ്ടാര്‍ന്നു. ഇവരൊഴികെ ഈ ഭൂമിമലയാളത്തിലെ ബാക്കിയെല്ലാരും ഒന്നുകില്‍ ഇവരുടെ ശിഷ്യരോ അല്ലേല്‍ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ പ്രതിലോമ ശക്ത്യോളായ CIA ഏജന്റുമാരോ ആര്‍ന്നു.
നാട്ടില്‍ ആരെലും പത്തു പേര്‍ക്കു ജോലി കിട്ടണ വല്ലൊം തൊടങ്ങിയാ അവരും CIA ഏജന്റുമാരുടെ കൂട്ടത്തില്‍ പെടും. പിന്നെ സമരായി അടീം പിടീമായി..അവസാനം അതൊന്നു പൂട്ടിച്ച്‌ മൊതലാളീനെ നാട്‌ കടത്ത്യാലേ ഇവറ്റൊള്‍ക്ക് പീന്നെ ഒറങ്ങാന്‍ പറ്റൂ.

ഇതൊക്കെ ഒരുപാട് കാലം മുന്‍പില്‍ത്തെ കഥയാ. ഒരു പത്തിരുപതു കൊല്ലം മുന്‍പ്....
എന്തിനാപ്പൊ സുഗ്രി ഇതൊക്കെ ഇപ്പളിരുന്ന് ആലോചിക്കണേന്നറിയൊ?...
സുഗ്രിക്ക് ഈയിടെയായി വല്ലാത്തൊരു അസ്കിത. എടതേതാ വലതേതാന്നൊന്നും അങ്ങട് നിശ്ച്യം വരണില്യ...ആകെ കൊഴഞ്ഞു മറിഞ്ഞ് കെടക്കണ പോലെ.

പണ്ടൊക്കെ രാഷ്ട്റീയക്കാരുടെ പരിപാടി സ്വപ്നങ്ങള് വില്‍ക്കലാര്‍ന്നു. വടി തിരിക്കണോര്‍ക്കു ആര്‍ഷ ഭാരതം, ചെങ്കൊടിക്കാര്‍ക്ക് പൊട്ടി വിരിയാന്‍ പോണ ചോന്ന പ്രഭാതം..അങ്ങനെ ഒരൂട്ടം സ്വപ്നങ്ങള്‍. സുഗ്രീം കോരനും ഗിരീശനുമൊക്കെ ഇവറ്റോള്‍ എറിഞ്ഞ് തന്ന സ്വപ്നങ്ങള്‍ പെറ്ക്കി പുസ്തോത്തിനുള്ളില്‍ വെച്ച് നടന്നു. ഒക്കെ പെറ്റ് കൂട്ടുമ്പൊ സുഭിക്ഷായിട്ട്‌ കഴിയാംന്നുള്ള പ്രതീക്ഷേല്‍.

പക്ഷേ ഇപ്പൊ എത്ര പരതീട്ടും കാണാന്‍ ഒരു സ്വപ്നം പോലും കിട്ടണില്യ. സുഗ്രീം കോരനും ഗിരീശനുമൊന്നും ഒരുത്തന്റെം അജന്‍ഡെല്‍ എവിടേം ഇല്ലാത്തപോലെ. ചെലപ്പൊ ഇതൊക്കെ സുഗ്രിക്കു തോന്നണതാവും ല്ലേ?

പണ്ട് ഓരൊ പാര്‍ട്ടിക്കാരനേം കണ്ടാ തിരിച്ചറിയായിരുന്നേ, ഇപ്പൊ എല്ലാര്‍ക്കും ഒരേ മുഖം. നേരത്തേ പറഞ്ഞ രണ്ടാമത്തെ കൂട്ടരില്ലേ..കള്ളന്മാര്‍...അവറ്റോളെപ്പോലെ. ഒരേ പോലത്തെ വെഷച്ചിരി. ഒരേപോലെ ചീര്‍ത്ത, വ്റുത്തികെട്ട രൂപം. തൊഴിലാളി സഖാവിന്റെ എളീല്‍ ആറു തിര പൊട്ടണ തോക്ക്‌..വിമാനത്തില്‍ കേറുമ്പൊ പോലും അത് മാറ്റിവെക്കാന്‍ അയാള്‍ക്ക്‌ ധൈര്യല്യ..(ശിവ ശിവ...നാട്ടാരെ ഇത്രക്ക് പേട്യോ!?)

രാമക്ഷേത്രോന്നും പറഞ്ഞ്‌ ഒരുപാട്‌ കുട്ട്യോളെ കൊലക്ക്‌ കൊടുത്ത കൂട്ടര്‍ക്കാണേല്‍ ഇപ്പൊ രാമനും വേണ്ട കൂമനും വേണ്ട. ഏതേലും അംബാനീടെയൊ ഗോയങ്കേടെയോ കോണോത്തില്‍ കേറിയിരുന്നാ മതി...ക്ഷേത്രംന്ന്‌ ആരേലും മിണ്ടിയാ ബാ..ജബ..ജബാന്നു പറേം. നെറ്റീല്‍ ചോന്ന പൊട്ട്‌ പോലും കാണാനില്യ.

പഞ്ച നക്ഷത്രോം ജല കേളിക്കു പാര്‍ക്കും തൊടങ്ങണതാ സര്‍വ്വരാജ്യത്തൊഴിലാളിയോള്‍ക്ക് ആരോഗ്യത്തിന്‌ ഉത്തമംന്ന് വേറൊരൂട്ടര്‍. അവിടെയാവുമ്പൊ പീഢനം നടത്തിയാലും പോലീസ് കേറില്ലല്ലോ!
സെസ് അല്ലാതെ ഇനി നമുക്ക് വേറെ വഴിയൊന്നും ഇല്യാത്രെ. There Is People's Alternative (TIPA) ന്ന മുദ്രാവാക്യം കേട്ടാ സഖാവിന്‌ പെരുവിരല് മൊതല്‍ ഒരു പെരുപ്പാ. ഒക്കെ വായാടിത്തോല്ലേ..കമ്യൂണിസ്റ്റുകാരന്‌ ആ മാതിരി ആവേശം തീരെ പാടില്യാത്രെ. പണ്ട് പുലികളായി നടന്ന പലരും അന്ന് പറഞ്ഞത് വിഴുങ്ങാനുള്ള പരിശീലനത്തിലാ. മുത്വോത്തുള്ള സാധനത്തിന്റെ വെലയറിയാത്ത ഗര്‍ദഭങ്ങളെപ്പോലെ കൊറേ മന്ത്രിപുംഗവന്മാരും.

പണ്ടേ കള്ളന്മാരയിരുന്ന കൂട്ടരാണേല്‍ ഇപ്പൊ കട്ട്‌ കട്ട്‌ രാജ്യത്തെ മൊത്തായിട്ടു ബുഷ് സായിപ്പിനു ആക്രി വെലക്ക് തൂക്കിവില്‍ക്കാനാ പരിപാടി. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ഒറപ്പിക്കാന്‍ വേണ്ടി മാത്രാണത്രെ ഇവറ്റോള്‌ പെടാപാട് പെടണത്‌. അല്ലാതെ ഒന്നും നക്കാന്‍ കിട്ടീട്ടൊന്ന്വല്ല.

ചെലപ്പൊ ഇതൊക്കെ സുഗ്രിക്കു തോന്നണതാവും ല്ലേ? ന്നാലും, അല്ല കൂട്ടരേ, ആരേലും ഈ പാവം സുഗ്രിക്ക്‌ ഒന്നു പറഞ്ഞ് തര്വൊ, ഇവരില്‍ ആരാ എടത്തോട്ട്, ആരാ വലത്തൊട്ട്? സുഗ്രിക്കും കോരനും ഗിരീശന്വൊക്കെ ഇനി ഏതാ വഴി?
നമ്മളിതെങ്ങടാ?

Monday, June 23, 2008

സുഗ്രിക്ക് വെഷമം സഹിക്ക വയ്യാ, ട്ടോ

ഈ നാട്ടിലെ കുട്ട്യോളെ കംയുനിസതീന്നു രക്ഷിക്കാന്‍ വേണ്ടി ഇവിടുത്തെ ഗാന്ധി ഉണ്ണികള്‍ തല്ലു കൊള്ളണ കാണുമ്പോ സുഗ്രിക്ക് സഹിക്കണില്ല.ചില്ലറ കാര്യാണോ അവര് കാണിക്കണേ?

സുഗ്രിക്കെതായാലും ഒരു കാര്യത്തില്‍ സംശയോല്ല്യ. ഏഴാം ക്ലാസ്സിലെ മാത്രല്ല ഈ ബൂമിമലയാലത്തിലുള്ള മുഴ്വോന്‍ പുസ്തകോം വള്ളി പുള്ളി തെറ്റാതെ വായിചോരാണ് ഈ ഗാന്ധി ഉണ്ണികള്‍. അല്ലേലും വായനാന്നു പറഞ്ഞാ കോണ്‍ഗ്രസുകാരെ കണ്ടു പഠിക്കണം. വായിക്കാതോര്‍ക്ക് അവിടെ ഒരു രക്ഷേം ഇല്ല്യ . സംശയോന്ടെല്‍ ചെന്നിത്തല സാറിനോട് ചോദിച്ചു നോക്കിയെ.

ഇങ്ങു കേരളം മൊതല്‍ അങ്ങ് ഡല്ഹി വരെ എത്ര വായിച്ചിട്ടാ ടിയാന്‍ ഒരു ദെവസം രാവിലെ വന്നു KPCC പ്രസിടണ്ടായെ, അറിയോ? സാക്ഷാല്‍ കരുനാകര്‍ജീടെ അടുത്തുനിന്നു തൊടങ്ങീതാ ആ വായന. ഇപ്പൊ വയസായതോണ്ട് അത് നിര്‍ത്താന്‍ പറ്റ്വോ? അതോണ്ടല്ലേ അദ്യം ഒരു ബ്യൂടി പാര്‍ലറില്‍ പാര്‍ടി ആപ്പീസ് തോടന്ഗീര്‍ക്കണേ.

ഇനി രാഹുലൂടി യൂതര്‍ക്ക് എഴുത്തും പരീക്ഷേം തോടന്ഗീത് കൊണ്ടു വായിക്കാതെ ഒന്നും ആവാനും പറ്റില്ല.

വയിക്ക്യ മാത്രോല്ല വായിക്കനത് മുഴ്വോന്‍ മനസിലാക്കനോരും കൂടിയാണ് ഗാന്ധി ഉണ്ണികള്‍ എന്നും സുഗ്രിക്കറിയാം. അതോണ്ടല്ലേ കുട്ട്യോള്‍ടെ പുസ്തകത്തിലെ ആ പാഠം അവര്ക്കു അത്രയ്ക്ക് ചതുര്‍ഥി.

മതമേതായാലും മനുഷ്യന്‍ നന്നാവണം എന്നാത്രെ അതിന്ടെ സാരം.

എന്റെ ദേവ്യേ..എന്തൊരു തോന്ന്യാസാ അത്? അച്ചന്മാരും അമൃത ചൈതന്യമാരും മുക്രിമാരുമൊക്കെ കേട്ടാ എന്ത് നിരീക്കും? മനുഷ്യന്‍ പെണ്‍വാണിഭം നടത്തണം, പള്ളീല്‍ കാശിടനം, എവിടേലും ഇത്തിരി പച്ചപ്പ്‌ കണ്ടാ അത് വെടിപ്പാക്കി അവിടെ മണലൂറ്റ് നടത്തണം, കാട് വെട്ടണം, കൊമ്പനെ കൊല്ലണം, ജാത വിളിക്കണം..ഇതൊക്കെയല്ലേ ശരി? എല്ലാരും നന്നാവാന്‍ തുടങ്ങിയാ ഗാന്ധി കുട്ട്യോള്‍ എന്ത് ചെയും?


അതിനെക്കാള്‍ വലിയ വേറൊരു വിവരക്കേടുംകൂടി ഉണ്ടത്രേ ആ പാഠത്തില്‍. ആര്ക്കും തോന്നിയ പോലെ മതം തെരഞ്ഞെടുക്കാംത്രെ. മതം നോക്കാതെ കല്യാണം കഴിക്കംത്രേ. അയ്യോ ..ഇതെങ്ങാനും പിള്ളേര് വായിച്ചാ പിന്നെ തൊലന്ജില്ലെ? തോന്നിയ മാതിരി കെട്ടി പണ്ടാരടഞ്ഞു പോവില്ലേ? പറ്റില്ല പറ്റില്ല..ഒരിക്കലും സമ്മതിക്കരുത്.

ഹൊ, എന്നാലും ആ ഉന്ന്യോളോട് പോലീസുകാര് കാണിക്കണ ഓരോരോ ക്രൂര്തോലെ!! സമാധാനായി, ഗാന്ധിയന്‍ രീതീല്‍, കല്ലൊന്നും എറിയാതെ, പോലീസുകാരുടെ തലേല്‍ ചാടിക്കെരാതെ, വെറുതേ സമരം ചെയുംബളല്ലേ അവട്ടോള് ഓടി വന്നു ചട പടാന്ന് അടിക്കണേ. തലയ്ക്കു തന്ന്യാത്രേ അടി. തലക്കകത്ത് ഒന്നും ഇല്ലാത്തോണ്ട് ഭാഗ്യം. ഇല്ലേല്‍ ഉടുപ്പ് വൃതികെടായേനെ.

ഏതായാലും സുഗ്രി ഗാന്ധി ഉന്ന്യോളുടെം അച്ചന്മാരുടെം ഒക്കെ കൂട്യാ..ഒന്നും സമ്മതിക്കരുത്..ഇനി ഒരു തലമുറ ഇവിടെ മര്യാദയാവാന്‍ ശ്രമിച്ചാ അവര്‍ക്കിതൊരു മുന്നരിയിപ്പവണം. ആഹാ അത്രക്കായോ പരട്ട മുണ്ടാശ്ശേരീ

Friday, June 13, 2008

സുഗ്രീടെ ഒന്നാം സന്ദേഹം

സുഗ്രിക്ക് വലിയ വലിയ കാര്യങ്ങളൊന്നും പിടീല്യ. ആണവ കരാര്‍, രാഹുല്‍ കുഞ്ഞിന്റെ സ്തോത്ര മാല ഇതൊന്നും സുഗ്രീടെ തലേല്‍ കേറില്യ . വാതക കുഴല്‍ ഇറാനില്‍ നിന്നുവേണോ അതോ കൊതങ്ങാട്ടുന്നു വേണോ ....ഒരു പിടീം ഇല്ല.

അപ്ലാണ്....സുഗ്രിക്കൊരു സന്ദേഹം: നമ്മള് കുടിക്കണ വെള്ളം ല്ലേ, ഈ മുനിസിപ്പാലിറ്റീം കോര്‍പ്പറേഷനും ഒക്കെ നമുക്കു കുടിക്കാന്‍ തരണ വെള്ളം, അത് ശരിക്കും കുടിക്കാന്‍ കൊള്ളണതന്ന്യാണോ?
ആരേലും നോക്കീട്ടുണ്ടോ? ഇല്ലേല്‍ പോയി പരിശോധിപ്പിച്ചു നോക്കിന്‍...കക്കൂസില് പോലും ഉപയോഗിക്കാന്‍ കൊള്ളില്ല്യാന്നു മനസിലാവുമ്പോ ഒക്കാനിക്കരുത്.
മിക്ക സ്ഥലത്തൂന്നും എടുത്ത വെള്ളത്തില്‍ അമേദ്യത്തിന്റെ അംശം ഉണ്ടായിരുന്നൂത്രേ! (എന്റെ ദേവിയേ...!!!!)

അല്ലേ ...ഈ പഠിപ്പും പത്രാസും ഒക്കെ ണ്ടാക്കീട്ടും നമ്മളെന്താ ഇങ്ങനെ? അത്തറും പൂശി നടക്കും..അപ്പി കലക്കിയ വെള്ളം കുടിക്കും!!! വൃത്തി കേട്ടോര്‍. നമ്മളെന്തിനാ സ്കൂളില്‍ പോയെ?

നമ്മക്കെന്താ നല്ല വെള്ളം തരാത്തെന്നു ആരേലും ചോദിച്ചോ? സമയം കിട്ടീല്യെ? ഇതിനിപ്പോ നമ്മക്കെന്താ ചെയാന്‍ പറ്റുവാ?
സുഗ്രീടെ ചെറിയേ ബുദ്ധീല്‍ തോന്നിയ സംശയാട്ടോ..

Wednesday, June 11, 2008

Let's shout the truths.

When all the so called revolutionists, pragmatists, intellectuals, .......... stoop to the levels of puny sycophants, it always requires a KID to shout that the king is naked.

This is a place for those grown ups, who carry in their hearts, a kid who struggles to shout bitter truths….

Let’s shout the truth before the whole system plunges into anarchy.